Connect with us

Covid19

കൊവിഡ് വൈറസിനെതിരെ അമേരിക്കയില്‍ വാക്‌സിന്‍ പരീക്ഷണം

Published

|

Last Updated

വാഷിംഗ്ടണ്‍ | കൊവിഡ് 19 വൈറസിനെതിരെ പോരാട്ടത്തില്‍ നിര്‍ണായകമായേക്കുമെന്ന് കരുതപ്പെടുന്ന വാക്‌സിന്‍ പരീക്ഷണം അമേരിക്കയില്‍ നടന്നു. വാഷിംഗ്ടണ്‍ സീറ്റിലിലെ ഗവേഷണ കേന്ദ്രത്തിലാണ് മരുന്ന് പരീക്ഷിച്ചതെന്നും ഫലം അറിയാന്‍ മാസങ്ങള്‍ വേണ്ടിവരുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗകാരണമാകുന്ന വൈറസിന്റെ അപകടകരമല്ലാത്ത ജനിതക കോപ്പിയാണ് വാക്‌സിന്‍ പരീക്ഷണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

സീറ്റില്‍ സ്വദേശിയായ ജെന്നിഫര്‍ ഹാലര്‍ എന്ന 43കാരിയിലാണ് ആദ്യമായി വാക്‌സിന്‍ പരീക്ഷിച്ചത്. രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ് ഇവര്‍. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്താണ് പരീക്ഷണത്തിന് ധനസഹായം നല്‍കിയത്. ലോകത്തിന്റെ നാനാഭാഗങ്ങളിലെ ശാസ്ത്രജ്ഞര്‍ വാക്‌സിന്‍ കണ്ടെത്തുന്നതിനുള്ള തീവ്ര ശ്രമത്തിലാണ്.

കൊവിഡ് 19നെതിരെയുള്ള വാക്‌സിന്‍ ആദ്യമായാണ് മനുഷ്യനില്‍ കുത്തിവെച്ച് പരീക്ഷിക്കുന്നത്. വാക്‌സിന്‍ സുരക്ഷിതമാണെന്നും ഉയര്‍ന്ന ഗുണനിലവാരമുള്ളതാണെന്നും വിദഗ്ധന്‍ ഡോ. ജോണ്‍ ട്രെഗോണിംഗ് പറഞ്ഞു. 28 ദിവസത്തിനിടയില്‍ കൈത്തണ്ടയില്‍ രണ്ട് പ്രാവശ്യമായാണ് വാക്‌സിന്‍ കുത്തിവെക്കുക.