Connect with us

National

രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ തിരിച്ചെത്തണം: അജയ് മാക്കന്‍

Published

|

Last Updated

ന്യൂഡല്‍ഹി | രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ തിരിച്ചെത്തണമെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ അജയ് മാക്കന്‍. രാഹുലാണ് പാര്‍ട്ടിയിലെ ഏറ്റവും കൂടുതല്‍ സമ്മതനും സ്വീകാര്യനുമായ നേതാവെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ പി ടി ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് മാക്കന്‍ ഇക്കാര്യം പറഞ്ഞത്. കോണ്‍ഗ്രസ് അധ്യക്ഷന്റെ കാര്യത്തില്‍ അനിശ്ചിതാവസ്ഥ തുടരുന്നതിനിടെയാണ് പാര്‍ട്ടി ഡല്‍ഹി ഘടകത്തിന്റെ മുന്‍ അധ്യക്ഷന്‍ കൂടിയായ മാക്കന്റെ പ്രതികരണം. യുവജനങ്ങള്‍ക്കായി കാലക്രമത്തില്‍ വൃദ്ധ നേതാക്കള്‍ വഴിമാറിക്കൊടുക്കണമെന്നും പാര്‍ട്ടികള്‍ നേതൃത്വത്തെ കാലത്തിനനുസരിച്ച് മാറ്റിയില്ലെങ്കില്‍ ജനങ്ങള്‍ പാര്‍ട്ടികളെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

ബി ജെ പിക്കും പ്രധാന മന്ത്രി നരേന്ദ്ര മോദിക്കും എതിരായ പോരാട്ടത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കുന്ന രാഹുല്‍ അല്ലാതെ മറ്റൊരു മുഖവും അധ്യക്ഷ സ്ഥാനത്തേക്ക് സ്വീകാര്യനായി ഇല്ല. ഇടക്കാല അധ്യക്ഷയായി പ്രവര്‍ത്തിക്കുന്ന സോണിയാ ഗാന്ധി പാര്‍ട്ടിയുടെ ദീര്‍ഘകാല ഉപദേഷ്ടാവിന്റെ റോളില്‍ പ്രവര്‍ത്തിക്കണമെന്നും പാര്‍ട്ടിയുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അവര്‍ക്കുള്ള വൈദഗ്ധ്യവും അനുഭവ സമ്പത്തും പുതിയ അധ്യക്ഷന് ഏറെ സഹായകമാകുമെന്നും മാക്കന്‍ പറഞ്ഞു. ഉപദേഷ്ടാവിന്റെ പദവി കൊണ്ടുവരുന്നതിന് ആവശ്യമെങ്കില്‍ പാര്‍ട്ടി ഭരണഘടന ഭേദഗതി ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest