Connect with us

National

രാജസ്ഥാനില്‍ യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു

Published

|

Last Updated

ജയ്പൂര്‍ |  രാജസ്ഥാനിലെ ഉദയ്പൂരില്‍ ജോലി കഴിഞ്ഞ് സുഹൃത്തിനൊപ്പം മടങ്ങുകയായിരുന്ന യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായതായി പരാതി. സംവത്തില്‍ ആറ് പേര്‍ക്കെതിരെ കേസ് എടുത്തു. ഇതില്‍ മൂന്ന് പേര്‍ പിടിയിലായതായും മറ്റ് പ്രതികള്‍ക്കായി അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.

ഞാറാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്. ജോലി കഴിഞ്ഞ് സഹപ്രവര്‍ത്തകനൊപ്പം മടങ്ങുകയായിരുന്ന യുവതിയാണ് പീഡനത്തിന് ഇരയായത്. യുവതിയേയും സുഹൃത്തിനേയും പിടികൂടി കാറില്‍ തട്ടിക്കൊണ്ടുപോകയായിരുന്നു. തുടര്‍ന്ന് സുഹൃത്തിന് മുന്നില്‍വെച്ച് തോക്ക്ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ശേഷം ഇന്നല രാവിലെയോടെ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സുഹൃത്തും യുവതിയും ഉദയപൂരിലെ ബലിച്ചയിലെ ഒരു ദാബയില്‍ രാത്രി ഭക്ഷണം കഴിക്കാന്‍ കയറുകയായിരുന്നു. ഇവിടെയെത്തിയ ആറംഗ സംഘം ഇവരോട് മോഷമായി പെരുമാറാന്‍ തുടങ്ങി. ദാബയില്‍ നിന്ന് ഇറങ്ങിയ ഉടന്‍ പ്രതികള്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കാറില്‍ കയറ്റുകയായിരുന്നു. തുടര്‍ന്ന് പീഡനത്തിന് ശേഷം തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. പ്രതികളെ പിടികൂടാനുള്ള എല്ലാ ശ്രമവും ആരംഭിച്ചതായി ഉദയ്പൂര്‍ പോലീസ് എസ് പി അനന്ത് കുമാര്‍ പറഞ്ഞു.

 

 

Latest