Connect with us

National

കിവീസ് മണ്ണില്‍ തലകുനിച്ച് ടീം ഇന്ത്യക്ക് മടക്കം

Published

|

Last Updated

ഹാഗ്ലി ഓവല്‍ |  ഏകദിന പരമ്പരക്ക് പിന്നീലെ ടെസ്റ്റിലും ന്യൂസിലന്‍ഡിന് മുമ്പില്‍ സമ്പൂര്‍ണമായി അടയറവ് പറഞ്ഞ് ടീം ഇന്ത്യ. രണ്ടാം ടെസ്റ്റില്‍ ഏഴ് വിക്കറ്റിനാണ് ആതിഥേയരുടെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 132 എന്ന ദുര്‍ഭല വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ടെസ്റ്റിന് ഇനിയും രണ്ട് ദിവസം ബാക്കിയിരിക്കെ കിവീസ് അനായാസം മറികടക്കുകയായിരുന്നു. ബ്ലണ്ടലും ലാതമും നേടിയ അര്‍ധ സെഞ്ച്വറികളാണ് കിവീസ് വിജയം അനായാസമാക്കിയത്. നേരത്തെ നാല് വിക്കറ്റ് വീഴ്ത്തിയ ട്രെന്‍ഡ് ബോള്‍ട്ടും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ടിം സൗത്തിയും ചേര്‍ന്ന് ഇന്ത്യന്‍ ബാറ്റിംഗ് നിരയെ 124 റണ്‍സിന് എറിഞ്ഞിടുകയായിരുന്നു. കിവീസ് പേസ് അറ്റാക്കിന് മുമ്പില്‍ ഒന്ന് പിടിച്ച് നില്‍ക്കാന്‍ പോലും ഇന്ത്യയുടെ ലോകാത്തര ബാറ്റ്‌സ്മാന്‍മാര്‍ക്ക് പോലും കഴിഞ്ഞില്ല.

ആദ്യ ഇന്നിംഗ്‌സില്‍ ഏഴ് റണ്‍സിന്റെ ലീഡ് കിട്ടിയെങ്കിലും രണ്ടാം ഇന്നിംഗിസില്‍ ഒന്ന് നിലയുറപ്പിക്കാന്‍ പോലും ബാറ്റ്‌സമാന്‍മാര്‍ക്ക് കഴിഞ്ഞില്ല. 24 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ആദ്യ ടെസ്റ്റിലേയും ഏകദിന മത്സരത്തിലേതും പോലും രണ്ടാം ടെസ്റ്റിലും ക്യാപ്റ്റന്‍ കോലി സമ്പൂര്‍ണ പരാജയമായി.