Connect with us

National

കെജരിവാള്‍ സംഘര്‍ഷ മേഖലയില്‍; മരിച്ച കോണ്‍സ്റ്റബിളിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം

Published

|

Last Updated

ന്യൂഡല്‍ഹി | വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ അക്രമത്തില്‍ കൊല്ലപ്പെട്ട ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലിന്റെ കുടുംബത്തിന് ഡല്‍ഹി സര്‍ക്കാര്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹി നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കെജിര്‍വാള്‍ ചൊവ്വാഴ്ച ലാലിന്റെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു.

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ അക്രമബാധിത പ്രദേശങ്ങളില്‍ ബുധനാഴ്ച വൈകീട്ട് കെജ്‌രിവാള്‍ സന്ദര്‍ശനം നടത്തി. സീലാംപൂര്‍, ശിവവിഹാര്‍ തുടങ്ങിയ മേഖലകളിലാണ് മനീഷ് സിസോഡിയ, സഞ്ജയ് സിംഗ് തുടങ്ങിയവര്‍ക്കൊപ്പം കെജരിവാള്‍ സന്ദര്‍ശനം നടത്തിയത്.

സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, സിപിഎം നേതാവ് സീതാറാം യെച്ചൂരി, എല്‍ജെഡിയുടെ ശരദ് യാദവ് എന്നിവരുള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ചക്ക് സമയം തേടിയിട്ടുണ്ട്.

Latest