Connect with us

International

ദക്ഷിണ ഇസ്‌റാഈല്‍ ലക്ഷ്യമാക്കി ഫലസ്തീന്‍ റോക്കറ്റാക്രമണം

Published

|

Last Updated

ജറുസലേം | ദക്ഷിണ ഇസ്‌റാഈല്‍ ലക്ഷ്യം വച്ച് ഫലസ്തീന്റെ റോക്കറ്റാക്രമണം. ഒരു ഫലസ്തീന്‍ പോരാളിയെ ഇസ്‌റാഈല്‍ സേന വധിച്ചതിനു പ്രതികാരമായാണ് ആക്രമണം. 20 റോക്കറ്റുകളാണ് വിക്ഷേപിച്ചത്. ആക്രമണത്തില്‍ ആളപായമോ പരുക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇസ്‌റാഈല്‍ സേന ഗാസ ഭാഗത്ത് പ്രവേശിച്ച് പോരാളിയുടെ മൃതദേഹം ബുള്‍ഡോസറില്‍ എടുത്തിടുന്നതിന്റെ വീഡിയോ ദൃശ്യം ഫലസ്തീന്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ഇസ്‌റാഈല്‍ സൈനിക അധികൃതര്‍ സേനയെ ദുരുപയോഗപ്പെടുത്തുകയാണെന്നും ക്രൂരമായ കുറ്റകൃത്യങ്ങള്‍ക്കുള്ള പ്രത്യാഘാതങ്ങള്‍ അവര്‍ അനുഭവിക്കേണ്ടി വരുമെന്നും ഹമാസ് തീവ്രവാദി ഗ്രൂപ്പിന്റെ വക്താവ് ഫൗസി ബര്‍ഹൂം പറഞ്ഞു.