Connect with us

Ongoing News

ബലാത്സംഗം ചെയ്തു, ഗര്‍ഭഛിദ്രത്തിന് വിധേയയാക്കി; ബി ജെ പി എം എല്‍ എക്കും കുടുംബത്തിനുമെതിരെ സ്ത്രീയുടെ പരാതി

Published

|

Last Updated

വരാണസി | പലതവണ ലൈംഗികമായി പീഡിപ്പിച്ചതായും രണ്ട് മാസം ഗര്‍ഭിണിയായിരുന്ന തന്നെ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിച്ചെന്നും ആരോപിച്ച് ബി ജെ പി എം എല്‍ എ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ സ്ത്രീയുടെ പരാതി. ഉത്തര്‍ പ്രദേശിലെ ബദോഹിയിലാണ് സംഭവം. ഫെബ്രുവരി 10ന് ബദോഹി പോലീസ് സ്‌റ്റേഷനില്‍ ലഭിച്ച പരാതിയില്‍ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ബദോഹി എം എല്‍ എ. രവീന്ദ്രനാഥ് ത്രിപാഠി, ഇദ്ദേഹത്തിന്റെ മരുമകന്‍ സന്ദീപ് ത്രിപാഠി, ഇവരുടെ കുടുംബാംഗങ്ങളായ മറ്റ് അഞ്ചുപേര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. എന്നാല്‍ ആരോപണം നിഷേധിച്ച എം എല്‍ എ തനിക്കോ കുടുംബത്തിനോ പരാതിക്കാരിയായ സ്ത്രീയെ അറിയുക പോലുമില്ലെന്ന് പറഞ്ഞു.

2016ല്‍ തനിക്ക് വിവാഹ വാഗ്ദാനം നല്‍കി എം എല്‍ എയുടെ മരുമകന്‍ താനുമായി പല തവണ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്ന് പരാതിയില്‍ പറയുന്നു. പിന്നീട് 2017ലെ യു പി തിരഞ്ഞെടുപ്പു കാലത്ത് തന്നെ ഒരു ഹോട്ടലില്‍ പൂട്ടിയിടുകയും എം എല്‍ എയും അദ്ദേഹത്തിന്റെ മൂന്നു മക്കളും രണ്ട് മരുമക്കളും ബലാത്സംഗം ചെയ്യുകയും ചെയ്‌തെന്നും പരാതിയിലുണ്ട്.
രവീന്ദ്രനാഥ് ത്രിപാഠി, മരുമക്കളായ സന്ദീപ് ത്രിപാഠി, സച്ചിന്‍ ത്രിപാഠി, ചന്ദ്രഭൂഷണ്‍ ത്രിപാഠി, മക്കളായ നിതേഷ്, പ്രകാശ്, ദീപക് എന്നിവര്‍ക്കെതിരെ ഐ പി സിയിലെ വിവിധ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തതായി ഒരുയര്‍ന്ന പോലീസുദ്യോഗസ്ഥന്‍ പറഞ്ഞു.

---- facebook comment plugin here -----

Latest