Connect with us

International

നൂറ് വര്‍ഷം പഴക്കമുള്ള ക്ഷേത്രം പുതുക്കി പണിത് ഹിന്ദുക്കള്‍ക്ക് നല്‍കി പാക്കിസ്ഥാന്‍

Published

|

Last Updated

ഇസ്ലാമാബാദ് |  ബലൂചിസ്ഥാനിലെ സോബ് സിറ്റിയില്‍ നൂറു വര്‍ഷം പഴക്കമുള്ള ക്ഷേത്രം പുതുക്കി പണിത ശേഷം ഹിന്ദു വിശ്വാസികള്‍ക്ക് നല്‍കി പാക്കിസ്ഥാന്‍. മുസ്‌ലിം പുരോഹിതന്‍ മൗലാനാ അല്ലാ ദാദ് കറിന്റെ കീഴിലുണ്ടായിരുന്ന ക്ഷേത്രം വ്യാഴാഴ്ച ചടങ്ങുകളോടെയാണ് തിരിച്ചു നല്‍കിയത്. പരിപാടിയില്‍ നൂറ്കണക്കിന് ഹിന്ദുക്കള്‍ പങ്കെടുത്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എല്ലാ മതവിഭാഗങ്ങളെയും വിശ്വാസങ്ങളെയും ഉള്‍ക്കൊള്ളുന്നതിന്റെ ഭാഗമായാണ് ക്ഷേത്രങ്ങള്‍ തിരിച്ചു നല്‍കുന്നതെന്ന് ക്ഷേത്രത്തിന്റെ താക്കോല്‍ കൈമാറിക്കൊണ്ട് ഡെപ്യൂട്ടി കമ്മീഷണര്‍ തല്‍ഹ സലീം പറഞ്ഞു. ഒരു സഹിഷ്ണുത നിലനിര്‍ത്തുന്ന സമൂഹത്തിന്റെ പ്രതീകമായാണ് ഇന്നത്തെ പരിപാടി. മുമ്പ് ഈ ക്ഷേത്രം ഒരു പ്രൈമറി സ്‌കൂളായിരുന്നു. ഇപ്പോള്‍ നമ്മളത് ഹിന്ദു സമൂഹത്തിന് തിരിച്ചു നല്‍കുകിയിരിക്കുന്നു. പ്രൈമറി സ്‌കൂള്‍ ഉടന്‍ തന്നെ മറ്റൊരു ഉചിതമായ സ്ഥാനത്തേക്ക് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പൗരന്മാരെയും മതവിഭാഗത്തെയും ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നവരാണെന്ന് പാക്കിസ്ഥാനിലുള്ളതെന്ന് നേരത്തെ ക്ഷേത്രം കൈവശം വെച്ചിരുന്ന മൗലാനാ അല്ലാ ദാദ്കര്‍ പറഞ്ഞു.

സോബിലെ ആളുകള്‍ എല്ലാ മതവിഭാഗങ്ങളെയും ബഹുമാനിക്കും. നമുക്ക് സഹിഷ്ണുത പുലര്‍ത്തുന്ന ഒരു സമൂഹത്തെയാണ് സൃഷ്ടിക്കേണ്ടത്. പാകിസ്ഥാന്‍ എല്ലാ മതവിഭാഗങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിഭജനത്തിന് ശേഷം 428 ക്ഷേത്രങ്ങളാണ് പാകിസ്ഥാനിലുണ്ടായിരുന്നത്. ഇതില്‍ 400 ക്ഷേത്രങ്ങളും അടഞ്ഞു കിടക്കുകയാണ്. ഈ ക്ഷേത്രങ്ങളാണ് നവീകരിക്കാനും തുറന്ന് കൊടുക്കാനും സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.