Connect with us

Kerala

കാട്ടാക്കടയില്‍ മണ്ണെടുപ്പ് ചോദ്യം ചെയ്ത ഭൂവുടമയെ ജെ സി ബി ഉപയോഗിച്ച് കൊലപ്പെടുത്തി

Published

|

Last Updated

തിരുവനന്തപുരം | കാട്ടാക്കട കാഞ്ഞിരവിളയില്‍ ഭൂവുടമയെ ജെ സി ഉപയോഗിച്ച് കൊലപ്പെടുത്തി. സ്വന്തം സ്ഥലത്തെ മണ്ണെടുപ്പ് ചോദ്യം ചെയ്ത അമ്പലത്തിന്‍കാല സ്വദേശി ശശ്രീമംഗലം വീട്ടില്‍ സംഗീതിനെയാണ് ഗുണ്ടാസംഘം കൊലപ്പെടുത്തിയത്. മണ്ണെടുക്കാനെത്തിച്ച ജെസിബിയുടെ ബക്കറ്റ് ഉപയോഗിച്ച് തലയ്ക്കടിച്ചാണ് അക്രമി സംഘം സംഗീതിനെ കൊലപ്പെടുത്തിയത്.

ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം നടന്നത്. ജെസിബിയുമായി സംഗീതിന്റെ പറമ്പിലേക്കെത്തിയ പ്രതികള്‍ ആക്രമണത്തിന് ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഉത്തമന്‍, സജു എന്നിവരാണ് കൊലപാതകം നടത്തിയതെന്ന് സംഗീതിന്റെ ഭാര്യ പറഞ്ഞു.

ഉദ്യോഗസ്ഥരെന്ന് പറഞ്ഞാണ് അക്രമിസംഘം മണ്ണെടുപ്പിനെത്തിയത്. പിന്നീട് ഇവര്‍ ഉദ്യോഗസ്ഥരല്ലെന്ന് തിരിച്ചറിഞ്ഞ് മണ്ണ് മാന്തി യന്ത്രത്തിന്റേയും ടിപ്പറിന്റേയും മുന്നില്‍ നിന്ന് മണ്ണെടുപ്പ് ചോദ്യംചെയ്തതോടെയാണ് അക്രമിസംഘം സംഗീതിനെ ക്രൂരമായി കൊലപ്പെടുത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി . പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Latest