Connect with us

Kerala

തിരുവനന്തപുരം-കാസര്‍കോട് സെമി ഹൈസ്പീഡ് റെയില്‍ പാതക്ക് തത്വത്തില്‍ അനുമതി

Published

|

Last Updated

കോഴിക്കോട്|  കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള സെമി ഹൈസ്പീഡ് റെയില്‍പാത പദ്ധതിയായ സില്‍വര്‍ ലൈനിന് കേന്ദ്ര റെയില്‍വെ മന്ത്രാലയം തത്വത്തില്‍ അനുമതി നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിക്ക് വേണ്ട നിക്ഷേപ സമാഹരണവുമായി മുന്നോട്ട് പോകാനുള്ള അനുമതിയാണ് കേരള റെയില്‍ വികസന കോര്‍പ്പറേഷന്(കെആര്‍ഡിസിഎല്‍) ലഭിച്ചത്.

പദ്ധതി യാഥാര്‍ഥ്യമായാല്‍ തിരുവനന്തപുരം – കാസര്‍കോട് യാത്രാ ദൈര്‍ഘ്യം 12 മണിക്കൂറില്‍നിന്നും നാല് മണിക്കൂറായിചുരുങ്ങും. കേരളത്തിന്റെ വികസനക്കുതിപ്പിന് ഏറെ കരുത്തേകുന്ന വാര്‍ത്തയാണിതെന്നും റെയില്‍ ഇടനാഴി നിര്‍മാണത്തിലൂടെ അരലക്ഷത്തോളം തൊഴിലവസരങ്ങള്‍ ലഭിക്കുമെന്നും മുഖ്യമന്ത്രി ഫേസ്‌സ്ബുക്കിലൂടെ വ്യക്തമാക്കി.പദ്ധതി വിജയകരമായി നടപ്പാക്കാനാവുമെന്ന് പ്രാഥമിക സാധ്യതാപഠനത്തില്‍ കണ്ടെത്തിയിരുന്നു. സംസ്ഥാന മന്ത്രിസഭ പദ്ധതി അംഗീകരിച്ച ശേഷമാണ് കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിനയിച്ചത്. നിക്ഷേപ സമാഹരണത്തിനുള്ള പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്.

കൊച്ചുവേളിയില്‍ നിന്ന് കാസര്‍കോടു വരെ 532 കിലോമീറ്ററിലാണ് റെയില്‍പാത നിര്‍മിക്കുക. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ നിലവിലുള്ള പാതയില്‍നിന്ന് മാറിയാണ് നിര്‍ദ്ദിഷ്ട റെയില്‍ഇടനാഴി നിര്‍മിക്കുന്നത്. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ നിലവിലുള്ള പാതയ്ക്ക് സമാന്തരമായിരിക്കും. ഓരോ 500 മീറ്ററിലും പുതിയ പാതയ്ക്കടിയിലൂടെ ക്രോസിംഗ് സൗകര്യമുണ്ടായിരിക്കും. റെയില്‍ ഇടനാഴി നിര്‍മാണത്തിലൂടെ അര ലക്ഷത്തോളം തൊഴിലവസരങ്ങളാണ് ലഭിക്കുക. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 11,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

Latest