Connect with us

National

ലോട്ടറിയെടുത്ത് കടം കയറിയ യുവാവ് ഭാര്യയേയും മൂന്ന് മക്കളേയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു

Published

|

Last Updated

ചെന്നൈ | മൂന്നക്ക ഓണ്‍ലൈന്‍ ലോട്ടറിയെടുത്ത് കടംകയറിയ യുവാവ് ഭാര്യയേയും മൂന്ന് മക്കളേയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. തമിഴ്‌നാട് വില്ലുപുരത്താണ് സംഭവം.ഓണ്‍ലൈന്‍ ലോട്ടറിയില്‍ ലക്ഷങ്ങള്‍ നഷ്ടമായി വീടു വില്‍ക്കേണ്ടി വന്നതിനു തൊട്ടുപിറകെയായിരുന്നു കൂട്ടക്കൊലപാതകവും ആത്മഹത്യയും.

സ്വര്‍ണപണിക്കാരനായിരുന്ന അരുണ്‍കുമാറാണ് ഭാര്യ ശിവകാമിയേയും മൂന്ന് പെണ്‍മക്കളേയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ഇടയ്ക്ക് ജോലി കുറഞ്ഞതോടെ പണമുണ്ടാക്കാനായി അരുണ്‍ ദിനംപ്രതി വന്‍തോതില്‍ മൂന്നക്ക ഓണ്‍ലൈന്‍ ലോട്ടറിയെടുക്കുകയായിരുന്നു. തുടക്കത്തില്‍ ചെറിയ സംഖ്യകള്‍ കിട്ടിയതോടെ മുപ്പത്തിമൂന്ന് വയസിനുള്ളില്‍ ഉണ്ടാക്കിയതെല്ലാം ലോട്ടറിയില്‍ തുലച്ചു. അവസാനം സ്വന്തം വീടു വിറ്റ് കടം വീട്ടി. വാടക വീട്ടിലേക്കു മാറിയതിനു പിന്നാലെ സ്വര്‍ണപണിക്കാരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഒരു ആത്മഹത്യ ചെയ്യുകയാണെന്ന് കാണിച്ച് വിഡിയോയിട്ടു. ഗ്രൂപ്പ് അംഗങ്ങള്‍ എത്തിയപ്പോഴേക്കും ദാരുണ സംഭവം നടന്നു കഴിഞ്ഞിരുന്നു. ജ്യൂസില്‍ സയനൈഡ് കലര്‍ത്തി ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയ ശേഷം മദ്യത്തില്‍ സയനൈഡ് കലര്‍ത്തി കഴിച്ച് അരുണ്‍ കുമാര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവത്തിന് പിന്നാലെ നിയമവിരുദ്ധ ഓണ്‍ലൈന്‍ ലോട്ടറിക്കെതിരെ സര്‍ക്കാര്‍ അന്വേഷണം തുടങ്ങി.