Connect with us

Kerala

ബിശ്വനാഥ് സിന്‍ഹയുടെ സ്ഥലം മാറ്റം സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന്: ജ്യോതികുമാര്‍ ചാമക്കാല

Published

|

Last Updated

തിരുവനന്തപുരം: പൊതുഭരണ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ സ്ഥലം മാറ്റിയത് സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന്റെ പേരിലാണെന്ന് കോണ്‍ഗ്രസ് വക്താവ് ജ്യോതികുമാര്‍ ചാമക്കാല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വനിതാ ഐ എ എസ് ഉദ്യോഗസ്ഥരോട് ഉള്‍പ്പടെ സിന്‍ഹ മോശമായി പെരുമാറി. രണ്ട് ജൂനിയര്‍ വനിതാ ഓഫീസര്‍മാര്‍ക്ക് രാത്രിയില്‍ അശ്ലീല സന്ദേശമയച്ചതുള്‍പ്പടെ നിരവധി പരാതികള്‍ സിന്‍ഹക്കെതിരെയുണ്ടെന്ന് ചാമക്കാല പറഞ്ഞു. ബിശ്വനാഥിന്റേതെന്ന് അവകാശപ്പെട്ടുള്ള വാട്‌സാപ്പ് സന്ദേശങ്ങള്‍ അദ്ദേഹം വര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിടുകയും ചെയ്തു.

വിഷയം ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ ധരിപ്പിച്ചെങ്കിലും ഉചിതമായ നടപടിയുണ്ടായില്ലെന്ന് കോണ്‍ഗ്രസ് വക്താവ് ആരോപിച്ചു. സിന്‍ഹക്കെതിരെ കേസെടുത്തിട്ടില്ല. സ്ഥലം മാറ്റ നടപടി മാത്രം സ്വീകരിച്ച് സംഭവം ഒതുക്കിത്തീര്‍ക്കാനാണ് ശ്രമം. സ്ഥലംമാറ്റം കൊണ്ടു മാത്രം പരിഹരിക്കാനാകുന്ന പ്രശ്‌നമല്ല ഇത്. സംഭവത്തില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്നും ശക്തമായ നടപടിയെടുക്കണമെന്നും ചാമക്കാല ആവശ്യപ്പെട്ടു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നായിരുന്നു ബിശ്വനാഥ് സിന്‍ഹയുടെ പ്രതികരണം.