Connect with us

Kerala

സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മരിച്ച മലയാളി ജവാന്റെ മൃതദേഹം നാട്ടിലെത്തിച്ചു

Published

|

Last Updated

കൊച്ചി| ജാര്‍ഖണ്ഡില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മരിച്ച മലയാളി സിആര്‍പിഎഫ് ജവാന്‍ ഷാഹുല്‍ ഹര്‍ഷന്റെ (29) മൃതദേഹം നാട്ടിലെത്തിച്ചു. രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും ബന്ധുക്കളും ചേര്‍ന്ന് എറ്റുവാങ്ങി. മൃതദേഹം ഇന്ന് കടുങ്ങല്ലൂര്‍ പഞ്ചായത്ത് ഓഫീസില്‍ പൊതു ദര്‍ശനത്തിന് വെക്കും. ഒരുമണിയോടെ അടിയാറിലെ പൊതുസ്മശാനത്തില്‍ സംസ്‌ക്കരിക്കും.

മുപ്പത്തടം എസ്എസ് ബാവാസ് വീട്ടില്‍ ബാലന്റെ മകനായ ഷാഹുല്‍ ഹര്‍ഷന്‍ ജാര്‍ഖണ്ഡിലെ ബൊക്കോറോയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെയാണ് സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മരിച്ചത്. തിങ്കളാഴ്ച രാത്രിയോടെയാണ് വെടിവെപ്പുണ്ടായത്. ഷാഹുല്‍ ഹര്‍ഷനെ കൂടാതെ സിആര്‍പിഎഫ് എഎസ്‌ഐ പുരാനന്ദ് ബുയ്യനും വെടിവെപ്പില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ദീപേന്ദ്ര യാദവ് എന്നയാളാണ് ഇരുവരേയും വെടിവെച്ചത്.