Connect with us

National

ബലാത്സംഗ പരാതി പിന്‍വലിക്കാന്‍ വിസമ്മതിച്ച യുവതിക്കെതിരെ ആസിഡ് ആക്രമണം

Published

|

Last Updated

മുസഫര്‍നഗര്‍: യു പിയിലെ ഉന്നാവില്‍ ബലാത്സംഗത്തിനിരയാക്കിയ യുവതിയെ തീകൊളുത്തി കൊന്ന സംഭവത്തിനു പിന്നാലെ ലൈംഗിക പീഡന പരാതി പിന്‍വലിക്കാന്‍ വിസമ്മതിച്ച മുപ്പതുകാരിക്കെതിരെ ആസിഡ് ആക്രമണം. യു പിയിലെ തന്നെ മുസഫര്‍ നഗറിനു സമീപമാണ് സംഭവം. മുപ്പതു ശതമാനം പൊള്ളലേറ്റ യുവതിയെ മീററ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ നാലംഗ സംഘം ദേഹത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നുവെന്ന് ഷാപൂര്‍ പോലീസ് സ്‌റ്റേഷന്‍ സര്‍ക്കിള്‍ ഓഫീസര്‍ ഗിരിജ ശങ്കര്‍ ത്രിപാഠി അറിയിച്ചു. കസെര്‍വ ഗ്രാമത്തിലെ നിവാസികളായ ആരിഫ്, ഷാനവാസ്, ശരീഫ്, ആബിദ് എന്നിവരാണ് അക്രമം നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതികള്‍ ഒളിവിലാണെന്നും ഇവരെ ഉടന്‍ പിടികൂടുമെന്നും ത്രിപാഠി പറഞ്ഞു. ആക്രമണത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 326ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

താന്‍ ബലാത്സംഗത്തിന് ഇരയായതായി യുവതി പോലീസില്‍ പരാതിപ്പെട്ടിരുന്നുവെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. എന്നാല്‍, അന്വേഷണത്തില്‍ ബലാത്സംഗത്തിന് തെളിവൊന്നും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് കേസ് അവസാനിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.