Connect with us

National

ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസുകാര്‍ തമ്മില്‍ സംഘര്‍ഷം; മലയാളിയടക്കം ആറ് പേര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

Published

|

Last Updated

റായ്പൂര്‍| ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐടിബിടി) സേനാംഗങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ മലയാളിയടക്കം
ആറ് പോലീസുകാര്‍ കൊല്ലപ്പെട്ടു. മലയാളിയടക്കം
രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.കോഴിക്കോട് പേരാമ്പ്ര സ്വദേശി ബിജീഷാണ് കൊല്ലപ്പെട്ട മലയാളി. തിരുവനന്തപുരം സ്വദേശി ഉല്ലാസാണ് പരുക്കേറ്റ മറ്റൊരു മലയാളി. ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ചത്തീസ്ഗഢിലെ നാരായണ്പൂരില്‍ പോസ്റ്റ് ചെയ്തിരുന്ന പോലീസുകാര്‍ തമ്മിലാണ് ഏറ്റുമുട്ടലും വെടിവെപ്പുമുണ്ടായത്. ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ 45 ബറ്റാലിയനിലെ കദേനാര്‍ ക്യാമ്പില്‍ പോസ്റ്റ് ചെയ്തിരുന്നവര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്.

തര്‍ക്കത്തിനിടെ ഒരു ജവാന്‍ സഹപ്രവര്‍ത്തകര്‍ക്ക് നേരെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. വെടിയുതിര്‍ത്ത ജവാനെയും വെടിവെച്ച് കൊന്നു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി നാരായണ്‍പൂര്‍ എസ് പി മോഹിത് ഗാര്‍ഗ് അറിയിച്ചു. സംഭവത്തെക്കുറിച്ച് ഐടിബിടി അന്വേഷണം ആരംഭിച്ചു

Latest