Connect with us

National

കര്‍ണാടകയില്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കനാലില്‍ തള്ളി

Published

|

Last Updated

കല്‍ബുര്‍ഗി| കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി മൃതദേഹം കനാലില്‍ തള്ളി. കല്‍ബുര്‍ഗി ജില്ലയിലെ സുലെപേട്ട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ തിങ്കളാഴ്ചയാണ് സംഭവം.സംഭവത്തില്‍ കുട്ടിയുടെ അയല്‍ക്കാരനായ യല്ലപ്പ (35)യെ പോലീസ് അറസ്റ്റ് ചെയ്തു
തിങ്കളാഴ്ച ഏറെ സമയം കഴിഞ്ഞിട്ടും കുട്ടി സ്‌കൂളില്‍നിന്നും തിരികെ എത്തിയിരുന്നില്ല. വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ യല്ലപ്പക്കൊപ്പം കണ്ടതായി വിവരം ലഭിച്ചു. ചോക്ലേറ്റുകള്‍ വാങ്ങിത്തരാമെന്ന് പറഞ്ഞാണ് പ്രതി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോയത്. തുടര്‍ന്ന് കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി കനാലില്‍ തള്ളുകയായിരുന്നു.

പ്രതിയെ ഗ്രാമവാസികള്‍ ചോദ്യം ചെയ്തപ്പോള്‍ പെണ്‍കുട്ടി എവിടെയാണെന്ന് തനിക്കറിയില്ലെന്നായിരുന്നു ഇയാള്‍ പറഞ്ഞത്.ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ സുലെപേട്ട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഗ്രാമവാസികള്‍ യല്ലപ്പയെ പോലീസിന് കൈമാറി.

പിന്നീട് നാട്ടുകാരുടെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചു.മുല്ലമാരി ജലസേചന പദ്ധതിയുടെ കനാലില്‍ പെണ്‍കുട്ടിയുടെമൃതദേഹം ഗ്രാമവാസികള്‍ കണ്ടെത്തി. കനാലിന് സമീപത്ത് നിന്ന് യല്ലപ്പയുടെ അടിവസ്ത്രം പോലീസ് കണ്ടെടുത്തു.കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടത്തുകയാണെന്നും പൊലീസ് വ്യക്തമാക്കി.

രാജസ്ഥാനിലെ ടോങ്ക് ജില്ലയില്‍ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയില്‍ ഞായറാഴ്ച കണ്ടെത്തിയതിന് പിറകെയാണ് കര്‍ണാടകയിലും സമാന സംഭവം. ഹൈദരബാദില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യമെങ്ങും ഇപ്പോഴും പ്രതിഷേധം തുടരുകയാണ്.

---- facebook comment plugin here -----

Latest