Connect with us

Kerala

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപ് ഇന്നും ഹാജരായില്ല; ദൃശ്യങ്ങള്‍ പരിശോധിക്കുന്നത് ഏത് വിദഗ്ധനെന്ന് അറിയിക്കണമെന്ന് കോടതി

Published

|

Last Updated

കൊച്ചി |നടിയെ ആക്രമിച്ച കേസ് കോടതി ഈ മാസം 11 ലേക്ക് മാറ്റി. കേസിന്റെ വിചാരണ നടപടികള്‍ പുനരാരംഭിച്ചെങ്കിലും എട്ടാം പ്രതിയായ നടന്‍ ദിലീപ് ഇന്നും ഹാജരായില്ല. ഏത് വിദഗ്ധനെ ഉപയോഗിച്ചാണ് നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ കോടതിയില്‍ വെച്ച് പരിശോധിക്കുന്നതെന്ന് ഒരാഴ്ചക്കകം അറിയിക്കാന്‍ വിചാരണക്കോടതി നിര്‍ദേശിച്ചു.

നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ കേസിേെന്റ ആവശ്യത്തിലേക്കായി കാണുന്നതിന് കഴിഞ്ഞ ദിവസം സുപ്രീം കോടതി ദിലീപിന് അനുവാദം നല്‍കിയിരുന്നു. അതേ സമയം ഇതിന്റെ പകര്‍പ്പ് നല്‍കാനാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവില്‍പ്പോയ ഒന്‍പതാം പ്രതി സനില്‍കുമാറിന്റെ ജാമ്യാക്കാരെ കോടതി ഇന്നുവിളിച്ചു വരുത്തി. ഒരാഴ്ചക്കകം പ്രതിയെ ഹാജരാക്കിയില്ലെങ്കില്‍ ജാമ്യ തുകയായ എണ്‍പതിനായിരം രൂപ സാക്ഷികളില്‍ നിന്ന് ഈടാക്കുമെന്ന് കോടതി അറിയിച്ചു.