Connect with us

Ongoing News

അഴിമതിയെന്ന് ആരോപണം; മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാറിന്റെ കാലത്തെ 321 കോടിയൂടെ കരാര്‍ റദ്ദാക്കി

Published

|

Last Updated

മുംബൈ| മഹാരാഷ്ട്ര ടൂറിസം വികസന കോര്‍പറേഷന്‍ സംഘടിപ്പിക്കുന്ന രാജ്യാന്തര കുതിര പ്രദര്‍ശനത്തിന്റെ സംഘാടന ചുമതലയുടെ കരാര്‍ സഖ്യ സര്‍ക്കാര്‍ റദ്ദാക്കി. ബിജെപി സര്‍ക്കാറിന്റെ കാലത്തെ കരാറാണ് ഉദ്ധവ് ചുമതലയേറ്റ ദിവസം റദ്ദാക്കിയത്.അഹമ്മദാബാദ് ആസ്ഥാനമായുള്ള ലല്ലൂജി ആന്‍ഡ് സണ്‍സ് എന്ന ഇവന്റ് മാനേജ്മെന്റ് കമ്പനിക്ക് നല്‍കിയ 321 കോടിയുടെ കരാറാണ് ഉദ്ധവ് താക്കറെ റദ്ദാക്കിയത്.

കരാറിന് പിന്നില്‍ വന്‍ അഴിമതിയെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.2017 ഡിസംബര്‍ 26നാണ് ടൂറിസം വികസന കോര്‍പറേഷന്‍ ഈ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടത്. നന്ദുര്‍ബാറില്‍ സംഘടിപ്പിക്കുന്ന സരംഗ്ഖേദ ചേതക് ഉത്സവത്തിന്റെ നടത്തിപ്പിനാണ് കരാര്‍ നല്‍കിയത്.നേരത്തെ കുംഭമേള, റാന്‍ ഉത്സവം എന്നിവയുടെ സംഘാടന കരാര്‍ ലഭിച്ച കമ്പനിയാണ് ലല്ലൂജി ആന്‍ഡ് സണ്‍സ്. നവംബര്‍ 28ന് ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റ അന്ന് തന്നെയാണ് ചീഫ് സെക്രട്ടറി അജോയ് മെഹ്തത്തയുടെ ഉത്തരവിനെ തുടര്‍ന്ന് ടൂറിസം വികസന കോര്‍പറേഷന്‍ കരാര്‍ റദ്ദാക്കിയത്.

Latest