Connect with us

National

ആറ് വയസുകാരിയെ പീഡിപ്പിച്ച ശേഷം ബെല്‍റ്റ് കൊണ്ട് കഴുത്തു ഞെരിച്ച് കൊന്നു

Published

|

Last Updated

ജയ്പുര്‍ |  രാജസ്ഥാനിലെ ടോങ്ക് ജില്ലയില്‍ നിന്നും കഴിഞ്ഞ ശനിയാഴ്ച കാണാതായ ബാലികയെ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പീഡിപ്പിച്ച ശേഷം കുട്ടിയുടെ സ്‌കൂള്‍ യൂണിഫോമിലെ ബെല്‍റ്റ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ടോങ്ക് ജില്ലയിലെ ഖേതാഡി ഗ്രാമത്തിലെ കുറ്റിക്കാട്ടില്‍ നിന്നാണ് ബാലികയുടെ മതൃദേഹം ലഭിച്ചത്. സ്ഥലത്തു രക്തം കട്ടപിടിച്ച നിലയിലായിരുന്നു. സമീപത്തുനിന്ന് മദ്യക്കുപ്പികളും പലഹാരങ്ങളും കണ്ടെടുത്തു.

സ്‌കൂളിലെ സ്‌പോര്‍ട്‌സ് ദിമായ ശനിയാഴ്ച വൈകുന്നേരമായിട്ടും കുട്ടി വീട്ടില്‍ തിരിച്ചെത്താത്തിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ശനിയാഴ്ച രാത്രി മുഴുവനും നാട്ടുകാരും പോലീസും തിരഞ്ഞിട്ടും കുട്ടിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് ഞായറാഴ്ച രാവിലെ ഖേതാഡി ഗ്രാമത്തിലെ കുറ്റിക്കാട്ടില്‍നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചത്.

കുട്ടിയെ കണ്ടെത്താന്‍ വൈകിയെന്നും പ്രതികളെ ഉടന്‍പിടികൂടണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ പോലീസിനെതിരെ പ്രതിഷേധിച്ചടു. പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി ടോങ്ക് ജില്ലാ എസ് പി ആദര്‍ശ് സിദ്ദു അറിയിച്ചു.

 

Latest