Connect with us

National

രാഹുല്‍ ബജാജിന്റെ അഭിപ്രായം രാജ്യതാത്പര്യം വൃണപ്പെടുത്തുന്നത്: നിര്‍മല സീതാരാമന്‍

Published

|

Last Updated

ന്യൂഡല്‍ഹി |  നരേന്ദ്ര മോദി സര്‍ക്കാറിനെ വിമര്‍ശിക്കാന്‍ രാജ്യത്ത് ആര്‍ക്കും പറ്റാത്ത അവസ്ഥയാണെന്ന വ്യവസായി രാഹുല്‍ ബജാജിന്റെ പ്രസ്താനവക്കെതിരെ കടുത്ത വിമര്‍ശനവുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍ രംഗത്ത്. രാഹുല്‍ നടത്തിയ അഭിപ്രായം രാജ്യതാത്പര്യത്തെ വൃണപ്പെടുത്തുന്നതാണെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. രാഹുല്‍ ബജാജ് ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നല്‍കിയിട്ടുണ്ട്. ചോദ്യങ്ങളും വിമര്‍ശനങ്ങളും കേള്‍ക്കുകയും ഇതിന് മറുപടിയും നല്‍കി. സ്വന്തം തോന്നലുകള്‍ പ്രചരിപ്പിക്കുന്നതിനേക്കാള്‍ എല്ലായിപ്പോഴും ഉത്തരം തേടുന്നതാണ് നല്ലത്. അത് ഏറ്റുപിടിക്കുന്നത് ദേശീയ താത്്പ്പര്യത്തെ വൃണപ്പെടുത്തും- നിര്‍മ ട്വിറ്ററില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന “ദ ഇക്കണോമിക് ടൈംസ് ഇ ടി പുരസ്‌കാരച്ചടങ്ങില്‍ അമിത് ഷാ, നിര്‍മലാ സീതാരാമന്‍, റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ എന്നിവരെ വേദിയിലിരുത്തിയായിരുന്നു രാഹുല്‍ ബജാജിന്റെ വിമര്‍ശം. മന്‍മോഹന്‍ സിംഗ് സര്‍ക്കാറിന്റെ കാലത്ത് ആരെ വേണമെങ്കിലും വിമര്‍ശിക്കാന്‍ കഴിയുമായിരുന്നു. പക്ഷേ ഇന്ന് വ്യവസായികള്‍ക്കു പോലും മോദി സര്‍ക്കാറിനെ വിമര്‍ശിക്കാന്‍ കഴിയില്ലെന്ന് രാഹുല്‍ പറഞ്ഞു. മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെയെ “ദേശഭക്തന്‍” എന്നു വിളിച്ച പ്രഗ്യാ സിംഗ് ഠാക്കൂര്‍ ബി ജെ പി പിന്തുണ നേടുന്നതില്‍ വിജയിച്ചു. ആരാണു ഗാന്ധിയെ വെടിവെച്ചതെന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടോയെന്നും രാഹുല്‍ ബജാജ് ചോദിച്ചിരുന്നു.

Latest