Connect with us

Kerala

തൃശൂരില്‍ രണ്ടിടത്ത് വാഹനാപകടത്തില്‍ നാല് മരണം

Published

|

Last Updated

തൃശൂര്‍ | ജില്ലയിലെ രണ്ടിടങ്ങളിലുണ്ടായ വാഹനാപകടത്തില്‍ നാല് പേര്‍ മരിച്ചു. വാണിയമ്പാറക്ക് സമീപം കാര്‍ കുളത്തിലേക്ക് മറിഞ്ഞ് ദമ്പതികളും പെരിഞ്ഞനത്ത് സ്്കൂട്ടറില്‍ അജ്ഞാത വാഹനമിടിച്ച് സുഹൃത്തുക്കളായ രണ്ട് പേരുമാണ് മരിച്ച്ത്. വാണിയമ്പാറ അപകടത്തില്‍ തൃപ്പൂണിത്തുറ ഏലൂര്‍ സ്വദേശികളായ ഷീല (50), ഭര്‍ത്താവ് ബെന്നി ജോര്‍ജ് (52) എന്നിവരും പെരിഞ്ഞനത്ത് ആലുവ സ്വദേശിയായ ശ്രീമോന്‍ (15), ദില്‍ജിത്ത് (20) എന്നിവരുമാണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ 2.30ഓടെയാണ് വാണിയംപാറയില്‍ കാര്‍ കുളത്തിലേക്ക് മറിഞ്ഞത്. . വാഹനമോടിച്ചിരുന്ന ഇവരുടെ സുഹൃത്ത് ശശി കര്‍ത്ത അത്ഭുതകരമായി രക്ഷപ്പെട്ടു. കോയമ്പത്തൂരില്‍ നിന്ന് ദക്ഷിണ മേഖലാ റോട്ടറി ക്ലബ്ബിന്റെ മീറ്റിങ് കഴിഞ്ഞ് കൊച്ചിയിലേക്ക് വരുന്നതിനിടെയാണ് അപകടം.പുലര്‍ച്ചെ നാലരയോടെയാണ് കാര്‍ കുളത്തില്‍ നിന്ന് പുറത്തെടുത്തത്. ഷീലയുടെ മൃതദേഹം കാറിലുണ്ടായിരുന്നു. രാവിലെ ആറരയോടെയാണ് ബെന്നി ജോര്‍ജിന്റെ മൃതദേഹം കുളത്തില്‍ നിന്ന്കണ്ടെത്തിയത്.

പാലക്കാടു നിന്നുള്ള സ്‌കൂബ ടീം എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മുന്നിലുണ്ടായിരുന്ന ലോറി പെട്ടന്ന് ബ്രേക്കിട്ടപ്പോള്‍ ഇടിക്കാതിരിക്കാന്‍ കാര്‍ വെട്ടിച്ചതാണ് അപകട കാരണമെന്നാണ് വിവരം.

ദേശീയപാതയിലെ നിര്‍മാണത്തിലെ അപാകതയാണ് വാണിയമ്പാറയിലെ അപകടത്തിന് പ്രധാന കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നു. റോഡരികില്‍ 10 അടി താഴ്ചയിലാണ് കുളം. ഇവിടെ കുളമുണ്ടെന്ന സൂചനാ ബോര്‍ഡും സ്ഥാപിച്ചിട്ടില്ല. ഇവിടെ രാത്രികാലങ്ങളില്‍ ഇതിനുമുമ്പും അപകടമുണ്ടായിട്ടുണ്ട്.

പുലര്‍ച്ചെ 2.30നാണ് പെരിഞ്ഞാനത്ത് കൗമാരക്കാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ അജ്ഞാത വാഹനം ഇടിച്ചത്. ഗുരുതരമായി പരുക്കേറ്റ ശ്രീമോന്‍, ദില്‍ജിത്ത് എന്നിവരെ കൊടുങ്ങല്ലൂര്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഇവരെ ഇടിച്ച വാഹനം കണ്ടെത്താനുള്ള ശ്രമം പോലീസ് ആരംഭിച്ചിട്ടുണ്ട്.

 

Latest