Connect with us

National

പൗരത്വ പട്ടിക തിരിച്ചടിയായി; ബംഗാളിലെ തോല്‍വിയില്‍ പ്രതികരിച്ച് ബി ജെ പി സ്ഥാനാര്‍ഥി

Published

|

Last Updated

കൊല്‍ക്കത്ത | പശ്ചിമ ബംഗാളിലെ ഉപതെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിടാന്‍ കാരണം അസമില്‍ നടപ്പാക്കിയ പൗരത്വ പട്ടികയാണെന്ന് കാളിഗഞ്ചിലെ ബി ജെ പി നാര്‍ഥി കമല്‍ ചന്ദ്ര സര്‍ക്കാര്‍. ഇത് സംസ്ഥാന്തെ ജനങ്ങളിലും വലിയ ആശങ്ക സൃഷ്ടിച്ചു. ഇത് പാര്‍ട്ടിയുടെ ശക്തി ക്ഷയിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. എന്‍ ആര്‍ സി വിഷയത്തില്‍ ആളുകള്‍ ഭയപ്പെട്ടിരുന്നുവെന്ന് ഇപ്പോള്‍ ഞങ്ങള്‍ തിരിച്ചറിയുന്നുണ്ട്. പ്രശ്‌നം ശരിയായ രീതിയില്‍ അവരെ ബോധ്യപ്പെടുത്താന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നും കമല്‍ ചന്ദ്ര കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസ് വിജിച്ചിരുന്നു. ഇതില്‍ ബി ജെ പിയുടേയും കോണ്‍ഗ്രസിന്റേയും ഓരോ സിറ്റിംഗ് സീറ്റുകള്‍ പിടിച്ചെടുക്കുകയായിരുന്നു.