Connect with us

Kerala

അധ്യാപികയെ പീഡിപ്പിച്ച് നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്

Published

|

Last Updated

മലപ്പുറം |  കുറ്റിപ്പുറത്ത് കോളജ് അധ്യാപികയെ വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച ശേഷം നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചയാളെ കണ്ടെത്തുന്നതിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഇപ്പോള്‍ യു എ ഇയിലെ അജ്മാനില്‍ ജോലി ചെയ്യുന്ന പ്രതി പൊന്നാനി സ്വദേശി മുഹമ്മദ് ഹാഫിസിനെ നാട്ടിലെത്തിക്കാനാണ് പോലീസ് ശ്രമം.

നേരത്തെ പൊന്നാനിയിലെ കോളജില്‍ അധ്യാപകനായിരുന്ന ഹാഫിസിന് കുറ്റിപ്പുറത്തെ കോളജില്‍ അധ്യാപികയായ യുവതിയുമായി നാല് വര്‍ഷത്തോളം സൗഹൃദമുണ്ടായിരുന്നു. ഇതിനിടെ വിവാഹവാഗ്ദാനം ചെയ്ത് പ്രതി യുവതിയെ നിരന്തരം പീഡിപ്പിച്ചു. ഇതിനിടെ യുവതി വിവാഹം കഴിക്കാനായി മതംമാറുകയു ചെയ്തു. ഇതിനുപിന്നാലെ നാടുവിട്ട പ്രതി യുവതിയുടെ നഗ്‌നദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലും അശ്ലീല വെബ്‌സൈറ്റുകളിലും പ്രചരിപ്പിക്കുകയായിരുന്നു. തന്റെ പേര് വിവരങ്ങളും ഫോണ്‍ നമ്പറും സഹിതമാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്ന് യുവതി കുറ്റിപ്പുറം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

തന്റെ പരാതിയില്‍ നടപടി സ്വീകരിക്കാന്‍ കുറ്റിപ്പുറം പോലീസ് തയ്യാറാകുന്നില്ലെന്ന് കാണിച്ച് യുവതി ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. ഇതോടെയാണ് ഇപ്പോള്‍ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. പ്രതി അജ്മാനിലെ ഒരു വസത്ര നിര്‍മാണ കമ്പനിയില്‍ ജോലി ചെയ്യുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ ഉടന്‍ നാട്ടിലെത്തിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി പ്രതികരിച്ചു.

 

Latest