Connect with us

Kerala

അത്താണി കൊലപാതകം: മുഖ്യപ്രതികളായ മൂന്ന് പേര്‍ പിടിയില്‍

Published

|

Last Updated

കൊച്ചി: നെടുമ്പാശേരി അത്താണിയില്‍ ബാറിന് സമീപം നടുറോഡില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതികള്‍ പിടിയിലായി. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള വിനു വിക്രമന്‍, ഗ്രീന്‍ഡേഷ്, ലാല്‍ കിച്ചു എന്നിവരാണ് പിടിയിലായത്. ഗുണ്ടാത്തലവന്‍ നെടുമ്പാശേരി തുരുത്തിശേരി വല്ലത്തുകാരന്‍ “ഗില്ലാപ്പി” എന്നു വിളിക്കുന്ന ബിനോയി (40) യെയാണ് കാറിലെത്തിയ മൂന്നംഗസഘം അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടരയോടെ അത്താണി ഓട്ടോറിക്ഷ സ്റ്റാന്‍ഡിനു മുന്നിലായിരുന്നു സംഭവം.

സംഭവത്തില്‍ പ്രതികളായ അഖില്‍(25), അരുണ്‍(22), ജസ്റ്റിന്‍(28), ജിജീഷ് (38) എന്നിവരെ പോലീസ് നേരത്തെ അറസ്റ്റുചെയ്തിരുന്നു. പ്രതികളില്‍ ഒരാളായ അഖിലിനെ ബിനോയിയുടെ സംഘത്തില്‍പ്പെട്ടവര്‍ മര്‍ദിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചത്. അത്താണി ഡയാന ബാറിനു സമീപം ബനോയി ഉണ്ടെന്ന വിവരം അറിഞ്ഞ് ആയുധങ്ങളുമായി എത്തി റോഡിലിട്ട് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. നിരവധി കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട ബിനോയ്