Connect with us

Ongoing News

നാഗാലാന്‍ഡിലെ വിമത നേതാവിന്റെ മകനും വധുവും വിവാഹ സര്‍ക്കാര വേദിയിലെത്തിയത് തോക്കുകളുമായി

Published

|

Last Updated

ഗുവാഹത്തി: നാഗാലാന്‍ഡിലെ വിമത നേതാവിന്റെ മകനും വധുവും വിവാഹ സല്‍ക്കാരത്തിനിടെ തോക്കുമായി വേദിയിലെത്തിയത് വിവാദമാകുന്നു. വിമത നേതാവിന്റെ മകന്റെ വിവാഹസല്‍ക്കാര ചടങ്ങിനിടെയാണ് സംഭവം. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് നടന്ന ചടങ്ങിനിടെ നാഷനല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് യൂണിഫിക്കേഷന്‍ (എന്‍എസ്‌സിഎന്‍ – യു വിഭാഗം) നേതാവ് ബൊഹോതോ കിബയുടെ മകനും ഭാര്യയുമാണ് ഏകെ 56, എം16 തോക്കുകളുമായി വിവാഹവേദിയിലെത്തിയത്. നാഗാലാന്‍ഡില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കു മുന്നില്‍നില്‍ക്കുന്ന ഏഴു സംഘടനകളില്‍ ഒന്നാണ് എന്‍എസ്‌സിഎന്‍ – യു.

ഇവരുടെ പേരുവിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. തോക്കേന്തിയ നവവധൂവരന്മാരുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ സംഭവം വിവാദമായത്.അതേ സമയം താന്‍ ചിത്രങ്ങള്‍ കണ്ടിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്നുമാണ് സംസ്ഥാന പോലീസ് മേധാവി ടി ജാണ്‍ ലോങ്കുമെര്‍ മാധ്യമങ്ങളോടു പറഞ്ഞത്.

നാഗാ സമാധാന ഉടമ്പടി ഒപ്പുവയ്ക്കുന്നതു സംബന്ധിച്ച് ചര്‍ച്ച നടത്തുന്ന സംഘത്തിലും എന്‍എസ്‌സിഎന്‍ -യു ഉണ്ട്. ഇതാണ് വിവാദങ്ങള്‍ക്കു കാരണം.

Latest