Connect with us

National

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ ശിപാര്‍ശ

Published

|

Last Updated

ന്യൂഡല്‍ഹി: മഹാരാഷ്ടയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രമന്ത്രികേന്ദ്രമന്ത്രി സഭയുടെ ശിപാര്‍ശ.
20 ദിവസം നീണ്ടുനിന്ന അനിശ്ചിതത്വം അവസാനിപ്പിക്കണമെന്നും സംസ്ഥാനത്ത് ഒരു പാര്‍ട്ടിക്കും സര്‍ക്കാര്‍ രൂപവത്ക്കരിക്കാന്‍ കഴിഞ്ഞില്ലെന്നും ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി രാഷ്ട്രപതിക്ക് കത്ത് അയച്ചതായാണ് വിവരം. ഗവര്‍ണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്ന് പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭ യോഗമാണ് രാഷ്ട്രപതി ഭരണത്തിന് ശിപാര്‍ശ ചെയ്തിരിക്കുന്നത്.

അതിനിടെ ഗവര്‍ണറുടെ നടപടിക്കെതിരെ ശിവസേന സുപ്രീംകോടതിയെ സമീപിച്ചു. സര്‍ക്കാര്‍ രൂപവത്ക്കരിക്കാന്‍ തങ്ങള്‍ ആവശ്യത്തിന് സമയം നല്‍കിയില്ലെന്നും ബി ജെ പിക്ക് കൂടുതല്‍ സമയം അനുവദിച്ചതായും ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കബില്‍ സിബല്‍ വഴിയാണ് ശിവസേന ഹരജി നല്‍കിയിരിക്കുന്നത്. ബി ജെ പിക്ക് സര്‍ക്കാര്‍ രൂപവത്ക്കരിക്കാന്‍ മൂന്ന് ദിവസം നല്‍കിയപ്പോള്‍ തങ്ങള്‍ക്ക് 24 മണിക്കൂര്‍ മാത്രമാണ് ഗവര്‍ണര്‍ നല്‍കിയതെന്ന് ഇവര്‍ഡ ഹരജിയില്‍ പറയുന്നു.

അതിനിടെ സര്‍ക്കാര്‍ രൂപവത്ക്കരിക്കാന്‍ എന്‍ സി പിക്ക് സര്‍ക്കാര്‍ അനുവദിച്ച സമയം ഇന്ന് രാത്രി 8.30നാണ് അവസാനിക്കുന്നത്. ഇതിന് മുമ്പ് സഖ്യ സര്‍ക്കാറിന്റെ കാര്യത്തില്‍ ഒരു ധാരണയെത്താനുള്ള ശ്രമാണ് എന്‍ സി പി നടത്തുന്നത്. വൈകിട്ട് അഞ്ചിന് കോണ്‍ഗ്രസ് നേതാക്കളുമായി എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാര്‍ ചര്‍ച്ച നടത്തും. ഈ യോഗത്തില്‍ ഒരു തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതില്‍ തീരുമാനമായില്ലെങ്കില്‍ സ്വാഭാവികമായും രാത്രി ഗവര്‍ണറുടെ ശിപാര്‍ശക്ക് അനുസരിച്ച് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയേക്കും. എങ്കിലും സഖ്യ സര്‍ക്കാറിനുള്ള ശ്രമം ശിവസേനയും എന്‍ സി പിയും ഉപേക്ഷിക്കില്ല. വരും ദിവസങ്ങളില്‍ മന്ത്രിമാരടക്കമുള്ള വിഷയങ്ങളില്‍ ഒരു ധാരണയെത്തി വീണ്ടും ഗവര്‍ണറെ സമീപിക്കാന്‍ ഇവര്‍ തയ്യാറാകും.

അതിനിടെ മുഖ്യമന്ത്രി സ്ഥാനം രണ്ടര വര്‍ഷം വീതം പങ്കുവെക്കണമെന്നാണ് എന്‍ സി പി അധ്യക്ഷന്‍ മുന്നോട്ടുവെച്ച ഉപാധി. ഇത് അംഗീകരിച്ചാല്‍ പിന്നീട് എളുപ്പത്തില്‍ സര്‍ക്കാര്‍ രൂപവത്ക്കരണത്തിലേക്ക് കടക്കാമെന്നും ഇവര്‍ ശിവസേന നേതൃത്വത്തെ അറിയിച്ചു. നിശ്ചിത സമയപരിധിക്കുള്ളില്‍ സര്‍ക്കാര്‍ രൂപവത്ക്കരിക്കാന്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണത്തി് ഗവര്‍ണര്‍ ശിപാര്‍ശ ചെയ്യും. സഖ്യ സര്‍ക്കാര്‍ രൂപവത്ക്കരിക്കുന്നതിന് ചില ഉപാധികളും എന്‍ സി പിയും കോണ്‍ഗ്രസും ശിവസേനക്ക് മുമ്പില്‍ വെക്കും. രണ്ടര വര്‍ഷം മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്നാണ് ശിവസേനയുടെ പ്രധാന ഉപാധി. ഒരു പൊതുമിനിമം പരിപാടി രൂപവത്ക്കരിച്ചാല്‍ മാത്രമേ സര്‍ക്കാറിന്റെ ഭാഗമാകൂവെന്നാണ് കോണ്‍ഗ്രസ് നേതൃത്വം എന്‍ സി പിയെ അറിയിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഖെ, കെ സി വേണുഗോപാല്‍, അഹമ്മദ് പട്ടേല്‍ എന്നിവര്‍ വൈകിട്ട് പവാറുമായി ചര്‍ച്ച നടത്തും. ഇതില്‍ കോണ്‍ഗ്രസിന്റെ ആവശ്യങ്ങളും ആശങ്കയും ഉന്നയിക്കും. അതേ സമയം കോണ്‍ഗ്രസിനുള്ളില്‍ ഒരു വിഭാഗം ശിവസേനക്കെതിരെ ര്‍ക്കാര്‍ രൂപവത്ക്കരിക്കാനുള്ള ശ്രമം എതിര്‍ക്കുകയാണ്. കേരളത്തില്‍ നിന്നുള്ളതടക്കമുള്ള നേതാക്കളാണ് എതിര്‍ക്കുന്നത്. എന്നാല്‍ മഹാരാഷ്ട്രയില്‍ എം എല്‍ എമാരും കോണ്‍ഗ്രസ് നേതാക്കളും സഖ്യ സര്‍ക്കാറിന്റെ ഭാഗമാകണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. ഇവരുടെ ആവശ്യം തള്ളിയാല്‍ എം എല്‍ എമാര്‍ ബി ജെ പിയിലേക്ക് ചാടുമോയെന്ന ആശങ്കയും കോണ്‍ഗ്രസിനുണ്ട്.