Connect with us

Kerala

പി എസ് സി പരീക്ഷാ തട്ടിപ്പ്: മൂന്ന് പോലീസുകാര്‍ക്ക് എതിരെ കൂടി കേസ്

Published

|

Last Updated

തിരുവനന്തപുരം | പി.എസ്.സി പരീക്ഷാത്തട്ടിപ്പില്‍ കൂടുതല്‍ പോലീസുകാര്‍ക്ക് എതിരെ കേസ്. എസ്.എ.പി. ക്യാമ്പിലെ രതീഷ്, എബിന്‍ പ്രസാദ്, ലാലു രാജ് എന്നീ പോലീസുകാര്‍ക്ക് എതിരെയാണ് പുതുതായി ക്രൈംബ്രാഞ്ച് കേസെടുത്തത്. നേരത്തെ അറസ്റ്റിലായ പോലീസുകാരന്‍ ഗോകുലിനെ രക്ഷിക്കാന്‍ വ്യാജരേഖ ചമച്ചുവെന്നാണ് ഇവര്‍ക്കെതിരായ കേസ്. ഗോകുലിനെയും പുതിയ കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.

യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ. നേതാക്കളായിരുന്ന ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരാണ് പി.എസ്.സി പരീക്ഷയില്‍ കോപ്പിയടിച്ച് റാങ്ക് പട്ടികയില്‍ ഇടം നേടിയിരുന്നത്. ഇതില്‍ ശിവരഞ്ജിത്തിനായിരുന്നു കെ.എ.പി.4 കാസര്‍കോട് ബറ്റാലിയന്‍ റാങ്ക് പട്ടികയില്‍ ഒന്നാം റാങ്ക്. യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസില്‍ ഇവര്‍ പ്രതികളായതോടെ പി.എസ്.സി. പരീക്ഷയിലെ ക്രമക്കേടിനെക്കുറിച്ച് സംശയമുണരുകയും കോപ്പിയടി നടന്നതായി കണ്ടെത്തുകയുമായിരുന്നു.

കോപ്പിയടിക്കാന്‍ സഹായിച്ചതിനാണ് പോലീസുകാരനായ ഗോകുലിനെയും സഫീറിനെയും പിടികൂടിയത്.