Connect with us

International

മാലിയിലെ ഭീകരാക്രമണം: ഐ എസ് ഉത്തരവാദിത്തം ഏറ്റെടുത്തു

Published

|

Last Updated

ബമോകോ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ 53 സൈനികരും ഒരു സിവിലിയനും കൊല്ലപ്പെടാനിടയായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ എസ് ഏറ്റെടുത്തു. ഭീകര ഗ്രൂപ്പിന്റെ പ്രചാരണ വിഭാഗമായ അമഖ് ഏജന്‍സിയെ ഉദ്ധരിച്ച് അല്‍ ജസീറയാണ് ഇക്കാര്യം പുറത്തുവിട്ടത്.
നൈജറുമായി അതിര്‍ത്തി പങ്കിടുന്ന മെനക പ്രവിശ്യയിലെ ഇന്‍ഡെലിമെനിലാണ് വെള്ളിയാഴ്ച രാത്രി ഭീകരാക്രമണം നടന്നത്. സൈനിക ക്യാമ്പിനുള്ളില്‍ പ്രവേശിച്ച മൂന്നു ചാവേറുകള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.

സംഭവത്തില്‍ നിരവധി പേര്‍ക്ക് സാരമായി പരുക്കേറ്റിട്ടുള്ളതിനാല്‍ മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന് മാലി അധികൃതര്‍ അറിയിച്ചു. മാലിയില്‍ സൈന്യത്തിനു നേരെ ഒരു ദശാബ്ദത്തിനിടെ ഭീകരര്‍ നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിത്.

---- facebook comment plugin here -----

Latest