Connect with us

Kerala

ജാതി സംഘടനകള്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഇടപെടരുത്: ടിക്കറാം മീണ

Published

|

Last Updated

തിരുവനന്തപുരം: ജാതി സംഘടനകള്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമായി ഇടപെടുന്നത് ചട്ടവിരുദ്ധവും കുറ്റകരവുമാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ. ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥിക്കായി എന്‍ എസ് എസ് പ്രചാരണം നടത്തുന്നതായ റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പില്‍ ഒരു ജാതി- മത സംഘടനകളും ഇടപെടാന്‍ പാടില്ല. ഇത്തരം പരാതികള്‍ ലഭിച്ചാല്‍ നടപടി സ്വീകരിക്കും. ഇത് സംബന്ധിച്ച് പരിശോധന നടത്താന്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലേയും കലക്ടര്‍മാര്‍ക്ക് നിര്‍ദശം നല്‍കിയതായി അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണം സംബന്ധിച്ച് മറ്റ് നിരവധി പരാതികള്‍ കമ്മീഷന് ലഭിക്കുന്നു. റോഡുകള്‍ ബ്ലോക്ക് ചെയ്ത് പ്രചാരണ പരിപാടികള്‍ നടക്കുന്നതായി നിരവധി പേരാണ് പരാതി ഉന്നയിക്കുന്നത്. ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് അനുകൂല നിലപാട് ആവര്‍ത്തിച്ച് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ രംഗത്തെത്തി. ശബരിമല തന്നെയാണ് സമദൂരം ഉപേക്ഷിക്കാന്‍ കാരണം. വിശാസത്തെ തകര്‍ക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത്. വിശ്വാസത്തനു ആചാര അനുഷ്ടാനത്തിനും എതിരാണ് സര്‍ക്കാര്‍ നിലപാട്. ശബരിമല വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ നിലപാടുകളും വിശ്വാസികള്‍ക്ക് എതിരാണെന്ന് അദ്ദേഹം പറഞ്ഞു. എന്‍ എസ് എസ് നേതൃത്വം പറഞ്ഞാല്‍ സമുദായ സംഘടനകള്‍ കേള്‍ക്കില്ലന്ന വാദം പുച്ചിച്ച് തള്ളുന്നതായും സുകുമാരന്‍ നായര്‍ പറഞ്ഞു.

എന്നല്‍ എന്‍ എസ് എസിന്റെ ശരിദൂരം എങ്ങനെയും വ്യാഖ്യാനിക്കാമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എന്‍ എസ് എസ് മുമ്പും ഇത്തരം പ്രകോപനകരമായ നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്. എല്‍ ഡി എഫില്‍ നിലവില്‍ അതില്‍ വീഴാന്‍ ഉദ്ദേശിക്കുന്നില്ല. എന്‍ എസ് എസിന് സ്വന്തം നിലപാട് സ്വീകരിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ നിലപാട് അടിച്ചേല്‍പ്പിക്കരുത്. സി പി എമ്മിനെ സംബന്ധിച്ചിടത്തോളം എന്‍ എസ് എസ് നിലപാടില്‍ ഒരു ബേജാറുമില്ലെന്നും കോടിയേരി പറഞ്ഞു.

Latest