Connect with us

National

ബി ജെ പിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോകള്‍

Published

|

Last Updated

അഹമ്മദാബാദ്: മുനിസിപ്പല്‍ കൗണ്‍സിലര്‍മാരടക്കം നിരവധി പ്രാദേശിക നേതാക്കള്‍ അടങ്ങിയ ബി ജെ പിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ചു. നരോദ 12 (മോദി ഫിര്‍ സെ) എന്ന ഗ്രൂപ്പിലാണ് 70 അശ്ലീല വീഡിയോകള്‍ പങ്കുവെച്ചത്. ബി ജെ പി നരോദ യൂണിറ്റ് സെക്രട്ടറി ഗൗതം പട്ടേലാണ് പ്രതിസ്ഥാനത്ത്. വീഡിയോകള്‍ പോസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ സ്ത്രീകളടക്കം നിരവധി നേതാക്കള്‍ ഗ്രൂപ്പ് വിട്ട് പോയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയതു.
സ്ഥിരമായി ഉപയോഗിക്കുന്ന നമ്പറില്‍ നിന്നല്ല സന്ദേശം വന്നതെന്നാണ്, വിവാദമുണ്ടായ ഉടനെ പട്ടേല്‍ പ്രതികരിച്ചത്. ഫോണ്‍ നേരത്തെ നഷ്ടപ്പെട്ടിരുന്നുവെന്നും, ഇത് കൈവശപ്പെടുത്തിയ ആരോ ആണ് അശ്ലീല വീഡിയോകള്‍ പോസ്റ്റ് ചെയ്തതെന്നുമാണ് ഇദ്ദേഹം പറഞ്ഞത്. പാര്‍ട്ടിയിലെ തന്റെ പ്രതിഛായ തകര്‍ക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംഭവത്തില്‍ ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ അഹമ്മദാബാദ് ജില്ലാ ബി ജെ പി അദ്ധ്യക്ഷന്‍ ഐ കെ ജഡേജക്ക് പരാതി നല്‍കി.