Connect with us

Kerala

രാജ്യവ്യാപകമായി കോണ്‍ഗ്രസ് ഒരു കൂട്ടക്കരച്ചില്‍ നടത്തണം: കോടിയേരി

Published

|

Last Updated

ആലപ്പുഴ: കോണ്‍ഗ്രസ് നേതാക്കളെ റെയ്ഡ് ചെയ്യുമ്പോള്‍ ഒന്ന് കരയാന്‍ പോലും കോണ്‍ഗ്രസുകാര്‍ക്ക് സാധിക്കുന്നില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കരഞ്ഞാല്‍ കരയുന്നവരെയും അറസ്റ്റ് ചെയ്യുമെന്നതാണ് അവസ്ഥ. അങ്ങനെയുള്ള കോണ്‍ഗ്രസിന് ബി ജെ പിയെ എതിര്‍ക്കാന്‍ ശക്തിയില്ല. നേതാക്കള്‍ ഓരോരുത്തരായി ജയിലില്‍ പോകുന്നത് നോക്കി നില്‍ക്കുകയാണ് കോണ്‍ഗ്രസുകാര്‍. നിലവിലെ അവസ്ഥയില്‍ രാജ്യവ്യാപകമായി കോണ്‍ഗ്രസുകാര്‍ ഒരു കൂട്ടകരച്ചില്‍ നടത്തണമെന്നും കോടിയേരി പറഞ്ഞു.

ശബരിമലയില്‍ പോകുന്നവരുടെ എണ്ണം നോക്കിയാല്‍ ഒന്നാം സ്ഥാനത്തുള്ളത് കമ്മ്യൂണിസ്റ്റുകാരാണെന്ന് വ്യക്തമാകും. ശബരിമലയില്‍ പോകുന്നവരല്ലാം കോണ്‍ഗ്രസുകാരാണന്നാണ് ചിലരുടെ ധാരണ. ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് ശബരിമല സന്ദര്‍ശിച്ചപ്പോള്‍, ലാല്‍സലാം വിളിച്ചാണ് അവിടെയുളളവര്‍ തന്നെ അഭിവാദ്യം ചെയ്തത്. എല്‍ ഡി എഫ് ഒരു വിശ്വാസികള്‍ക്കും എതിരല്ല. മുന്നാക്ക സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് ദേവസ്വം ബോര്‍ഡില്‍ സംവരണം കൊണ്ടുവന്ന ഏക സംസ്ഥാനം കേരളമാണെന്നും കോടിയേരി പറഞ്ഞു.

സവര്‍ക്കര്‍ക്ക് ഭാരതരത്‌നം നല്‍കി ആദരിക്കണം എന്ന് പറയുന്ന അവസ്ഥയിലേക്ക് ആര്‍ എസ് എസ് രാജ്യത്തെ എത്തിച്ചു. പട്ടിണിയില്‍ മുന്നിലുള്ള രാജ്യമാക്കി ബി ജെ പി ഇന്ത്യയെ മാറ്റിയെന്നും കോടിയേരി പറഞ്ഞു.
പുന്നപ്രവയലാര്‍ സമര ദിനം കോണ്‍ഗ്രസ് വഞ്ചനാദിനമായി ആചരിച്ചതില്‍ മാപ്പ് പറയാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തയ്യാറാകുമോയെന്നും കോടിയേരി ചോദിച്ചു.

---- facebook comment plugin here -----

Latest