Connect with us

National

റഫാല്‍ നേരത്തെ ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യയിലിരുന്ന് പാക്കിസ്ഥാനെ ആക്രമിക്കാമായിരുന്നു: രാജനാഥ് സിംഗ്

Published

|

Last Updated

മുംബൈ: റഫാല്‍ യുദ്ധവിമാനം ഇന്ത്യക്ക് നേരത്തെ സ്വന്തമാക്കാന്‍ സാധിച്ചിരുന്നെങ്കില്‍ രാജ്യത്തിനുള്ളില്‍ നി്ന്ന് പാക്കിസ്ഥാനെ ആക്രമിക്കാമായിരുന്നെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ബാലാക്കോട്ടില്‍ കയറി കയറി ആക്രമണം നടത്തേണ്ടിവരില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം തന്നെ യുദ്ധവിമാനങ്ങള്‍ സ്വയം പ്രതിരോധത്തിന് വേണ്ടിമാത്രമുള്ളതാണെന്നും പ്രകോപനത്തിനുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. റഫാലില്‍ പൂജ നടത്തിയതിനെക്കുറിച്ച് പ്രതിരോധ മന്ത്രിയുടെ പ്രതികരണമിങ്ങനെ, “വിമാനത്തില്‍ ഞാന്‍ ഓം എന്നെഴുതി. തേങ്ങയുടച്ചു. അത് ചെയ്തത് ഐക്യത്തിനുവേണ്ടിയാണ്. എന്റെ വിശ്വാസം കൊണ്ടാണ് ഞാനങ്ങനെ ചെയ്തത്. ഞാന്‍ ശസ്ത്രപൂജ ചെയ്യുന്ന സമയത്ത് ക്രിസ്ത്യാനികളും മുസ്‌ലിങ്ങളും സിഖുകാരും ബുദ്ധ മതക്കാരും അവിടെയുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest