Connect with us

International

കര്‍ത്താര്‍പ്പുര്‍ ഇടനാഴി അടുത്തമാസം എട്ടിന് പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: പഞ്ചാബിലെ ഗുര്‍ദാസ്പുരിലെ ഗുരുനാനാക്ക് ദേരയെ പാക്കിസ്ഥാനിലെ കര്‍ത്താര്‍പ്പുര്‍ സാഹിബ് ഗുരുദ്വാരയുമായി ബന്ധിപ്പിക്കുന്ന കര്‍ത്താര്‍പ്പുര്‍ ഇടനാഴി അടുത്തമാസം എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിക്കും. കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗറാണ് ട്വിറ്റര്‍ വഴി ഉദ്ഘാടന തീയ്യതി പ്രഖ്യാപിച്ചത്. അടുത്തമാസം ഒമ്പത് മുതല്‍ ഇന്ത്യന്‍ താര്‍ഥാടകര്‍ക്ക് കര്‍ത്താപ്പൂര്‍ ഇടനാഴി തുറന്നുകൊടുക്കുമെന്ന് പാക്കിസ്ഥാന്‍ നേരത്തെ അറിയിച്ചിരുന്നു. നല് കിലോമീറ്റര്‍ നീളമുള്ളതാണ് കര്‍ത്താര്‍പ്പുര്‍ ഇടനാഴി. ഈ ഇടനാഴിയിലൂടെ ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് വിസയില്ലാതെ ഗുരുദ്വാരയിലേക്ക് പ്രവേശിക്കാനാകും.

പാക് പഞ്ചാബ് പ്രവിശ്യയിലെ നരോവാള്‍ ജില്ലയിലുള്ള ഷകര്‍ഗഢിലാണ് കര്‍ത്താര്‍പുര്‍ സാഹിബ് ഗുരുദ്വാരയുള്ളത്. സിഖ് മതസ്ഥാപകനായ ഗുരുനാനാക്ക് 18 വര്‍ഷത്തോളം ജീവിച്ച സ്ഥലമാണ് സാഹിബ് ഗുരുദ്വാര. കര്‍ത്താര്‍പ്പൂര്‍ ഇടനാഴി വഴിയുള്ള ഇവിടേക്കുള്ളഴ ആദ്യ സംഘത്തെ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് എന്നിവര്‍ നയിക്കുമെന്നാണ് റിപ്പോര്‍ട്ട്.