Connect with us

Kerala

ജോളി ചതിയില്‍പ്പെടുത്തി; കൈപ്പറ്റിയ പണം തിരിച്ച് നല്‍കിയിരുന്നു: മനോജ്

Published

|

Last Updated

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി തന്നെ ചതിച്ചെന്ന് വ്യാജ ഒസ്യത്തില്‍ ഒപ്പുവച്ച സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി മനോജ്. താന്‍ വെള്ളപേപ്പറിലാണ് ഒപ്പിട്ടത്. ജോളി അതുവച്ചു വ്യാജ ഒസ്യത്തുണ്ടാക്കി. ജോളിയില്‍നിന്നു കൈപ്പറ്റിയ ഒരു ലക്ഷംരൂപ തിരിച്ചുനല്‍കിയിരുന്നുവെന്നും മനോജ് പറഞ്ഞു.

അതേ സമയം പണം കൈപ്പറ്റിയത് എന്തിനാണെന്നു മനോജ് വെളിപ്പെടുത്തിയില്ല. അക്കാര്യം ക്രൈംബ്രാഞ്ചിനോട് പറയുമെന്നാണ് ഇത് സംബന്ധിച്ച ചോദ്യത്തോട് മനോജ് പ്രതികരിച്ചത്. പാര്‍ട്ടിയുടെ യശസിന് കളങ്കം വരുത്തിയെന്ന് കാണിച്ച് ആരോപണവിധേയനായ മനോജിനെ സിപിഎം കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.അതേ സമയം ജോളിയെ മുഴുവന്‍സമയവും നിരീക്ഷിക്കാന്‍ കോഴിക്കോട് ജയിലില്‍ പ്രത്യേക ഉദ്യോഗസ്ഥയെ നിയമിച്ചു. ജോളി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് നടപടി.