Connect with us

Kannur

കൂടത്തായിക്ക് പിണറായിയിൽ സാമ്യം

Published

|

Last Updated

തലശ്ശേരി: വീട്ടമ്മമാരായ യുവതികൾ സ്വാർത്ഥ ലാഭത്തിന് കൊതിച്ച് ഉറ്റവരെ ഭക്ഷണത്തിൽ വിഷം ചേർത്ത് കൊലപ്പെടുത്തുന്ന സമീപകാലത്തെ രണ്ടാം സംഭവമാണ് കോഴിക്കോട് കൂടത്തായിലേത്. ആദ്യത്തേത് പിണറായിലെ പടന്നക്കരയിലായിരുന്നു.

സ്വന്തം ഇഷ്ടത്തിനൊത്ത് വഴിവിട്ട ജീവിതം നയിക്കാൻ പടന്നക്കരയിലെ സൗമ്യ പ്രയോഗിച്ചത് എലി വിഷമായിരുന്നു. അന്നത്തിൽ വിഷം കലർത്തി മൂത്ത മകൾ ഐശ്വര്യയെയും മാതാപിതാക്കളായ കുഞ്ഞിക്കണ്ണൻ, കമല എന്നിവരെയും കൊലപ്പെടുത്തിയ കാര്യം ഇവർ തന്നെ പിടിയിലായപ്പോൾ പോലീസിനോട് ഏറ്റു പറഞ്ഞിരുന്നു.
മകൾക്ക് ചോറിലും പിതാവിന് രസത്തിലും മാതാവിന് കറിയിലുമാണ് അലൂമിനിയം ഫോസ്ഫേറ്റ് കലർത്തി നൽകിയത്. 2018 ജനവരി 21 ന് മകളും മാർച്ച് ഏഴിന് മാതാവും ഏപ്രിൽ 13 ന് പിതാവും സമാന അസ്വസ്ഥതകളോടെ മരണപ്പെട്ടതാണ് സംശയത്തിനിടയാക്കിയിരുന്നത്.


ഏപ്രിൽ 24ന് സൗമ്യയെ പോലീസ് വിലങ്ങ് െവച്ചു. കണ്ണൂർ വനിതാ ജയിലിൽ റിമാൻഡിൽ കഴിയവേ ആഗസ്റ്റ് 24ന് സൗമ്യ ജയിൽ വളപ്പിലെ മരക്കൊമ്പിൽ കെട്ടിത്തൂങ്ങി മരിക്കുകയായിരുന്നു.

Latest