Connect with us

National

മലയാളി ശാസ്ത്രജ്ഞന്‍ ഹൈദരാബാദില്‍ കൊല്ലപ്പെട്ട നിലയില്‍

Published

|

Last Updated

ഹൈദരാബാദ് : മലയാളിയായ ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞനെ ഹൈദരാബാദിലെ വാസസ്ഥലത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നാഷനല്‍ റിമോട്ട് സെന്‍സിങ് സെന്ററിലെ ശാസ്ത്രജ്ഞനായ എസ് സുരേഷാണു മരിച്ചത്. ഹൈദരാബദ് അമീര്‍ പേട്ടിലെ ഫ്‌ളാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാരമുള്ള വസ്തുകൊണ്ട് തലക്കേറ്റ അടിയാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

അമീര്‍പേട്ടിലെ അന്നപൂര്‍ണ ഫ്‌ളാറ്റില്‍ തനിച്ചാണ് സുരേഷിന്റെ താമസം. ചൊവ്വാഴ്ച ഓഫീസില്‍ എത്താത്തിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രാത്രിയോടെ സുരേഷിനെ ഫ്‌ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഫ്‌ളാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. പ്രതിയെ കുറിച്ച് വ്യക്തമായ സൂചനലഭിച്ചുണ്ടെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞ 20 വര്‍ഷമായി ഹൈദരാബാദില്‍ സ്ഥിരതാമസക്കാരനാണ് സുരേഷ്. 2005ലാണ് ഭാര്യ ചെന്നൈയിലേക്കു സ്ഥലംമാറ്റം ലഭിച്ചു പോയത്. മകന്‍ യുഎസിലും മകള്‍ ഡല്‍ഹിയിലുമാണ്

Latest