Connect with us

Kerala

പാലാരിവട്ടം ടെണ്ടറില്‍ ഗുരുതര ക്രമക്കേട്: കൂടുതല്‍ തെളിവുകള്‍ വിജിലന്‍സ് ഹൈക്കോടതിയില്‍ നല്‍കി

Published

|

Last Updated

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിലെ ടെണ്ടറില്‍ ഗുരുതര ക്രമക്കേട് നടന്നതായി വിജിലന്‍സ് ഹൈക്കോടതിയില്‍. ടെണ്ടര്‍ ക്ഷണിച്ച വേളയില്‍ കരാര്‍ കമ്പനിയായ ആര്‍ ഡി എസ് 47 കോടി രൂപക്ക് പദ്ധതി ഏറ്റെടുക്കാമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍ 42 കോടി രൂപക്ക് ടെണ്ടര്‍ സമര്‍പ്പിച്ച ചെറിയാന്‍ വര്‍ക്കി കമ്പിനിക്ക് ടെണ്ടര്‍ നല്‍കിയില്ല. ചെറിയാന്‍ വര്‍ക്കി കമ്പിനിക്ക് നല്‍കാതെ 47 കോടി രൂപ പറഞ്ഞ ആര്‍ ഡി എസിന് ടെണ്ടര്‍ നല്‍കുകയായിരുന്നു. പിന്നീട് രേഖകളിലും കൃത്രിമം നടന്നു. 47 കോടിയില്‍ നിന്ന് 42 കോടിയിലേക്ക് ആര്‍ ഡി എസിന്റെ രേഖകള്‍ തിരുത്തി അവര്‍ക്ക് കരാര്‍ നല്‍കുകയായിരുന്നെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന ഘട്ടത്തിലാണ് വിജിലന്‍സ് പുതിയ തെളിവുകല്‍ ഹാജരാക്കിയത്.

പാലാരിവട്ടം പാലം അഴിമതിയില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജിനെതിരെ കൂടുതല്‍ തെളിവുകള്‍ ഉല്‍ക്കൊള്ളിച്ചുകൊണ്ടുള്ള പുതിയ സത്യവാങ്മൂലം വിജിലന്‍സ് ഇന്നലെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പാലം നിര്‍മാണ സമയത്ത് സൂരജ് കൊച്ചിയില്‍ കോടികളുടെ സ്വത്ത് വാങ്ങി. കോടികളുടെ കള്ളപ്പണ ഇടപാട് നടന്നുവെന്നും വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുണ്ടായിരുന്നു.

 

Latest