Connect with us

Gulf

ഹൂത്തികള്‍ തട്ടിക്കൊണ്ടുപോയ സഊദി പൗരനെ നാല് വര്‍ഷത്തിന് ശേഷം സഊദി സേന മോചിപ്പിച്ചു

Published

|

Last Updated

ജിദ്ദ: യമനിലെ ഹൂത്തികള്‍ തട്ടിക്കൊണ്ടു പോയ സഊദി പൗരനെ നീണ്ട നാല് വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം സഊദി സൈന്യം മോചിപ്പിച്ചു. ജിസാന്‍ പ്രവിശ്യയിലെ സബിയ ഗ്രാമത്തിലെ നാസര്‍ അല്‍ സരവിയാണ് നീണ്ട നാല് വര്‍ഷത്തെ ഹൂത്തി തടവില്‍ നിന്നും മോചിതനായി പ്രത്യേക വിമാനത്തില്‍ ജിദ്ദയിലെത്തിയത്.

ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മന്ത്രാലയ ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ചൊവ്വാഴ്ചയാണ് ഹൂത്തി ജയിലില്‍ നിന്ന് സഊദി സൈന്യം നാസറിനെ കണ്ടെത്തിയത്