Connect with us

Kerala

വിമാനത്താവളം വഴി സ്വര്‍ണ്ണക്കടത്ത്: ഇടനിലക്കാരന്‍ അറസ്റ്റില്‍

Published

|

Last Updated

തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള സ്വര്‍ണം കടത്തിയ കേസില്‍ ഇടനിലക്കാരന്‍ പ്രകാശ് തമ്പിയെ ഡിആര്‍ഐ അറസ്റ്റു ചെയ്തു. സ്വര്‍ണക്കടത്തിലെ മുഖ്യപ്രതി അഡ്വ.ബിജുവിന്റെയും സഹായി വിഷ്ണുവിന്റെയും സുഹൃത്താണ് തിരുവനന്തപുരം തിരുമല സ്വദേശി പ്രകാശ്. 25 കിലോയോളം സ്വര്‍ണം പലതവണയായി ഇയാള്‍ വിദേശത്തുനിന്നു കൊണ്ടുവന്നതായി ഡിആര്‍ഐക്ക് തെളിവു ലഭിച്ചു.

വിദേശത്തുനിന്നു സ്ത്രീകളടക്കമുള്ള കടത്തുകാര്‍ കൊണ്ടുവരുന്ന സ്വര്‍ണം ഏറ്റ് വാങ്ങാന്‍ ഇയാള്‍ പലതവണ വിമാനത്താവളത്തില്‍ എത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കടത്തികൊണ്ടുവരുന്ന സ്വര്‍ണം ആവശ്യമുള്ളവര്‍ക്ക് എത്തിക്കുന്നതും പ്രകാശായിരുന്നു. കിഴക്കേകോട്ടയിലെ ജ്വല്ലറിയില്‍ കടത്തല്‍ സ്വര്‍ണം എത്തിച്ചിരുന്നത് പ്രകാശാണ്. ജ്വല്ലറി മാനേജര്‍ ഹക്കീം ഒളിവിലാണ്. ഒളിവിലുള്ള ബിജുവിനും വിഷ്ണുവിനുമായി ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. സ്വര്‍ണക്കടത്തിനു കൂട്ടുനിന്ന കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണനെയും ജ്വല്ലറി മാനേജര്‍ ഹക്കീമിന്റെ അക്കൗണ്ടന്റ് റാഷിദിനെയും ബിജുവിന്റെ ഭാര്യയെയും നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

Latest