Connect with us

National

'ബലിദാനി'കളുടെ ബന്ധുക്കളെ ക്ഷണിച്ച നടപടി; മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനില്ലെന്ന്‌ മമത

Published

|

Last Updated

കൊല്‍ക്കത്ത: മെയ് 30ന് നരേന്ദ്ര മോദി പ്രധാന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാനുള്ള തീരുമാനം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഉപേക്ഷിച്ചു. ബംഗാളില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ട ബി ജെ പി പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചതിനെ തുടര്‍ന്നാണിത്.

ജനാധിപത്യം ആഘോഷിക്കാനുള്ള മഹനീയ സന്ദര്‍ഭമാണ് സത്യപ്രതിജ്ഞാ ചടങ്ങെന്നും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി അതിനെ വിലകുറച്ചു കാണുന്നത് അംഗീകരിക്കാനാകില്ലെന്നും പ്രധാന മന്ത്രിയെ സംബോധന ചെയ്യുന്ന കുറിപ്പു സഹിതം മമത ട്വീറ്റ് ചെയ്തു. ബംഗാളില്‍ രാഷ്ട്രീയ സംഘര്‍ഷത്തിന്റെ ഭാഗമായി ബി ജെ പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായുള്ള ആരോപണം പച്ചക്കള്ളമാണെന്നും ട്വീറ്റില്‍ പറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങളൊന്നു ബംഗാളില്‍ ഉണ്ടായിട്ടില്ല.

ബംഗാളിലെ “ബലിദാനി”കള്‍ എന്ന് പാര്‍ട്ടി അവകാശപ്പെടുന്നവരുടെ കുടുംബാംഗങ്ങളെ സ്ഥാനാരോഹണ ചടങ്ങിലേക്ക് ക്ഷണിച്ചതിലൂടെ സംസ്ഥാന മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് കൃത്യമായ രാഷ്ട്രീയ സന്ദേശം നല്‍കാനാണ് ബി ജെ പിയുടെ ശ്രമം.

---- facebook comment plugin here -----

Latest