Connect with us

Kannur

യാക്കൂബ് വധം: അഞ്ച് ആര്‍ എസ് എസുകാര്‍ കുറ്റക്കാര്‍

Published

|

Last Updated

തലശ്ശേരി: കണ്ണൂര്‍ ഇരിട്ടി പുന്നാട്ടെ സി പി എം പ്രവര്‍ത്തകനായ യാക്കൂബിനെ ബോംബെറിഞ്ഞ് കൊന്ന കേസില്‍ അഞ്ച് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ കുറ്റക്കാര്‍. ശങ്കരന്‍, മനോജ്, വിജേഷ്, പ്രകാശന്‍, പി കാവ്യേശ് എന്നിവരാണ് കുറ്റക്കാര്‍. കുറ്റപത്രത്തിില്‍ ആറ് മുതല്‍ 16 വരെയുള്ള പ്രതികളെ കോടതി വെറുതെവിട്ടു. ആര്‍ എസ് എസ് നേതാവ് വത്സന്‍ തില്ലങ്കേരി അടക്കമുള്ള നേതാക്കളും സംശയത്തിന്റെ ആനുകൂല്ല്യത്തില്‍ വിട്ടയക്കപ്പെട്ടവരില്‍ വരും.

ആര്‍ എസ് എസിന്റെ പ്രമുഖ നേതാക്കള്‍ ആരോപിതരായ കേസില്‍ തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട് ) ആണ് വിധി പറഞ്ഞത്. ശിക്ഷ ഉടന്‍ പ്രഖ്യാപിക്കും.

2006 ജൂണ്‍ 13ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. സുഹൃത്തിന്റെ വീട്ടില്‍ സംസാരിച്ചുകൊണ്ടിരുന്ന യാക്കൂബിനെ പിന്തുടര്‍ന്നെത്തിയ അക്രമികള്‍ ബോംബെറിഞ്ഞ് കൊല്ലുകയായിരുന്നു.

23 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 49 രേഖകളും തൊണ്ടിമുതലുകളും കോടതി പരിഗണിച്ചു.