Connect with us

Kerala

 കെവിന്‍ വധക്കേസ്: സാക്ഷിയെ മര്‍ദിച്ചവര്‍ പിടിയില്‍

Published

|

Last Updated

കോട്ടയം: കെവിന്‍ വധക്കേസിലെ സാക്ഷിയെ മര്‍ദിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയിലായി. കേസിലെ 37ാം സാക്ഷി രാജേഷിനെ മര്‍ദിച്ച മനു, ഷിനു എിവരെയാണ് പുനലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. യഥാക്രമം ആറും 13ഉം പ്രതികളാണിവര്‍. കോടതിയില്‍ സാക്ഷി പറയരുതെന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദനമെന്ന് രാജേഷിന്റെ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ നേരത്തെ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കേസിലെ ആറ് സാക്ഷികളെ ഇന്ന് കോടതിയില്‍ വിസ്തരിക്കും.

തെന്മല സ്വദേശി നീനുവിനെ വിവാഹം കഴിച്ചതിലുള്ള വിരോധം മൂലം നട്ടാശേരി സ്വദേശി കെവിന്‍ പി ജോസഫിനെ
നീനുവിന്റെ സഹോദരന്‍ സാനുവിന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്നാണു കേസ്.

കേസില്‍ രണ്ടു സാക്ഷികള്‍ കൂടി ഇക്കഴിഞ്ഞ 16ന് കൂറുമാറിയിരുന്നു. യഥാക്രമം 27, 98 സാക്ഷികളായ അലന്‍, സുലൈമാന്‍ എന്നിവരാണ് വിചാരണക്കിടെ കൂറുമാറിയത്. പ്രതികള്‍ക്ക് അനുകൂലമായി ഇവര്‍ മൊഴി മാറ്റുകയായിരുന്നു. ഇതോടെ കേസില്‍ കൂറുമാറുന്നവരുടെ എണ്ണം അഞ്ചായി.

Latest