Connect with us

National

തോല്‍വിയില്‍ നിന്ന് മോദിയെ രക്ഷിക്കാന്‍ ദൈവത്തിനു പോലുമാകില്ലെന്ന് തൃണമൂല്‍ സ്ഥാനാര്‍ഥി

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയില്‍ നിന്ന് നരേന്ദ്ര മോദിയെ രക്ഷിക്കാന്‍ ദൈവത്തിനു പോലും സാധിക്കില്ലെന്നും അദ്ദേഹം ധ്യാനത്തിലിരിക്കുക തന്നെയാകും നന്നാവുകയെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജി. പശ്ചിമ ബംഗാളില്‍ 42 സീറ്റുകളെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസ് സ്വന്തമാക്കുമെന്നും ബി ജെ പിയെന്ന വര്‍ഗീയ പാര്‍ട്ടിയെ കേന്ദ്ര ഭരണത്തില്‍ നിന്നു പുറത്താക്കാന്‍ ജനങ്ങള്‍ നേരത്തെ തീരുമാനിച്ചു കഴിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവനും ഡയമണ്ട് ഹാര്‍ബര്‍ മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ഥിയുമാണ് അഭിഷേക്.

ഗുണ്ടയാണെന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നയാളാണെന്നും മറ്റുമുള്ള വ്യാജ ആരോപണങ്ങള്‍ പൊതു പരിപാടിയില്‍ വെച്ച് തനിക്കെതിരെ ഉന്നയിച്ച മോദിക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചതായും 36 മണിക്കൂറിനകം ഇതിനോടു പ്രതികരിച്ചില്ലെങ്കില്‍ അദ്ദേഹത്തെ കോടതി കയറ്റുമെന്നും അഭിഷേക് പറഞ്ഞു. തനിക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കുന്ന രേഖകള്‍ മോദി പുറത്തുവിടണം.