Connect with us

Sports

വിജയിക്ക് 26 കോടി;   കനക്കും സമ്മാനത്തുക

Published

|

Last Updated

ദുബൈ: ലോകകപ്പ് ചാന്പ്യന്മാരെ കാത്തിരിക്കുന്നത് കോടികളുടെ സമ്മാനത്തുക. ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയായ 26 കോടിയാണ് ഇത്തവണ വിജയികളെ കാത്തിരിക്കുന്നത്. ഐ സി സി ഇക്കാര്യം പ്രഖ്യാപിച്ചു കഴിഞ്ഞു.

ടൂര്‍ണമെന്റിന്റെ ആകെ സമ്മാനത്തുക പത്ത് മില്ല്യണ്‍ ഡോളറാണ്. രണ്ടാം സ്ഥാനത്തെത്തുന്ന ടീമിന് രണ്ട് മില്ല്യണ്‍ ഡോളർ ലഭിക്കും. സെമി ഫൈനലില്‍ പരാജയപ്പെടുന്ന രണ്ട് ടീമുകൾക്കും എട്ട് ലക്ഷം ഡോളര്‍ വീതം ലഭിക്കും.

46 ദിവസം നീളുന്ന ലോകകപ്പിൽ 11 വേദികളിലായി പത്ത് ടീമുകൾ ഏറ്റുമുട്ടും. ഓരോ ടീമും പരസ്പരം ഒരു തവണ വീതം ഏറ്റുമുട്ടും. പോയിന്റ്പട്ടികയില്‍ ആദ്യ നാല് സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകൾ സെമി യോഗ്യത നേടും. ഈ 30ന് ആരംഭിച്ച് ജൂലൈ 14ന് അവസാനിക്കുന്ന രീതിയിലാണ് മത്സര ഷെഡ്യൂൾ. ലോര്‍ഡ്‌സിലാണ് ഫൈനൽ. സെമിഫൈനലുകൾ ജൂലൈ ഒന്പത്, പതിനൊന്ന് തീയതികളിലായി ഓള്‍ഡ് ട്രാഫോര്‍ഡിലും എഡ്ബാസ്റ്റണിലെ ബര്‍മിംഗ്ഹാമിലും നടക്കും.