Connect with us

Kannur

ആര്‍ എസ് എസ് നേതാക്കള്‍ പ്രതികളായ യാക്കൂബ് വധം: വിധി പറയുന്നത് 22ലേക്ക് മാറ്റി

Published

|

Last Updated

കണ്ണൂര്‍: കീഴൂരിലെ സി പി എം പ്രവര്‍ത്തകന്‍ യാക്കൂബ് കൊല്ലപ്പെട്ട കേസില്‍ വിധി പറയുന്നത് മെയ് 22 ലേക്ക് മാറ്റി. തലശേരി രണ്ടാം അഡിഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. കേസിലെ 14 പ്രതിയും ആര്‍ എസ്് എസ് നേതാവുമായ വത്സന്‍ തില്ലങ്കേരി ഉള്‍പ്പെടെയുള്ളവര്‍ കോടതിയില്‍ ഹാജരായിരുന്നു.

2006ലാണ് ആര്‍ എസ് എസ് ബി ജെ പി പ്രവര്‍ത്തകര്‍ യാക്കൂബിനെ ബോംബെറിഞ്ഞ് കൊന്നത്. ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്കെതിരെ കേസില്‍ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ആര്‍ എസ് എസ് നേതാവ് ശങ്കരന്‍ മാസ്റ്റര്‍, മനോഹരന്‍ എന്നിവരടക്കം അടക്കം 16 പേരാണ് പ്രതികള്‍.

Latest