Connect with us

National

മോദി നമ്പര്‍ വണ്‍ കള്ളന്‍: നവജ്യോത് സിംഗ് സിദ്ദു

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററുമായ നവജ്യോത് സിംഗ് സിദ്ദു. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാത്ത ഏറ്റവും വലിയ കള്ളനാണ് മോദി. തിരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ 342 ഓളം വാഗ്ദാനങ്ങള്‍ അദ്ദേഹം പാലിച്ചില്ല. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ ഗംഗയുടെ മകനാണ് താന്‍ എന്ന് പറഞ്ഞായിരുന്നു മോദിയുടെ വരവ്. എന്നാല്‍ 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പോടെ മോദിയുടെ മടക്കം റാഫേല്‍ ഏജന്റായിട്ടാണെന്നും സിദ്ദു പറഞ്ഞു.

മോദിയെ ഒരു തുറന്ന സംവാദത്തിന് താന്‍ വെല്ലുവിളിക്കുകയാണ്. സ്വയം അഴിമതി നടത്തിയിട്ടില്ലെന്നും അതിന് ആരേയും അനുവദിച്ചിട്ടില്ലെന്നുമുള്ളതാണ് വിഷയം. ആ സംവാദത്തില്‍ പരാജയപ്പെട്ടാല്‍ എന്നന്നേക്കുമായി രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്നും സിദ്ദു പറഞ്ഞു.

മോദി ഹിന്ദുത്വയെ കുറിച്ച് സംസാരിക്കുന്നു എന്നാല്‍ അതിന്റെ തത്വങ്ങള്‍ അദ്ദേഹം പാലിക്കുന്നില്ല. ഇനി ഒരു തവണ കൂടി അധികാരത്തിലെത്തുമെന്ന് മോദി സ്വപ്‌നം കാണേണ്ടെന്നും സിദ്ദു കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest