Connect with us

National

ആള്‍വാര്‍ കൂട്ടബലാത്സംഗം: മായാവതിയുടേത് മുതലക്കണ്ണീരെന്ന് മോദി; മോദി അശുദ്ധ രാഷ്ട്രീയം കളിക്കുന്നുവെന്ന് മായാവതിയുടെ മറുപടി

Published

|

Last Updated

ന്യൂഡല്‍ഹി: രാജസ്ഥാനിലെ ആള്‍വാറില്‍ യുവതിയെ ഭര്‍ത്താവിന് മുന്നിലിട്ട് കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തെ അപലപിച്ച മായാവതിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശം. പ്രസ്താവനകളിലൂടെ മുതലക്കണ്ണീരൊഴുക്കുകയാണ് മായാവതിയെന്ന് പറഞ്ഞ മോദി അങ്ങിനെയല്ലെങ്കില്‍ അശോക് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിന് നല്‍കിയ പിന്തുണ പിന്‍വലിക്കാത്തത് എന്തുകൊണ്ടെന്നും ചോദിച്ചു.

മായാവതിയുടെ പിന്തുണയോടെയാണു രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഭരണം നടത്തുന്നത്. അവിടെയാണ് ഒരു ദളിത് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയത്. അതുകൊണ്ടു ബഹന്‍ജി എന്തുകൊണ്ടു സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചില്ലെന്ന് ഉത്തര്‍പ്രദേശിലെ പെണ്‍മക്കള്‍ ചോദിക്കുകയാണ്. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ ചെയ്തത് “എന്താണ്, എന്താണ്” എന്നു ചോദിച്ചതു മാത്രമാണ്. 1984ലെ സിഖ് വിരുദ്ധകലാപത്തെക്കുറിച്ചു കോണ്‍ഗ്രസ് നേതാവ് സാം പിത്രോദയുടെ പരാമര്‍ശത്തെക്കൂടി ലക്ഷ്യമിട്ടു പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

അതേസമയം പ്രധാനമന്ത്രി വിഷയത്തില്‍ അശുദ്ധമായ രാഷ്ട്രീയം കളിക്കുകയാണെന്ന് മായാവതി ഇതിനോട് പ്രതികരിച്ചു . നേരത്തേ ദലിതുകള്‍ക്കെതിരെ അക്രമമുണ്ടായപ്പോള്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടിരുന്നു. കേസില്‍ കൃത്യമായ നിയമനടപടിയുണ്ടായില്ലെങ്കില്‍ ബിഎസ്പി രാഷ്ട്രീയ തീരുമാനം എടുക്കുമെന്ന കാര്യം ഉറപ്പാണെന്നും മായാവതി പ്രസ്താവനയില്‍ അറിയിച്ചു.ഏപ്രില്‍ 26ന് രാജസ്ഥാനില്‍ ദലിത് യുവതി കൂട്ടമാനഭംഗത്തിന് ഇരയായിരുന്നു. സംഭവത്തില്‍ മായാവതി ശക്തമായ വിമര്‍ശനമുന്നയിച്ചിരുന്നു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി കോണ്‍ഗ്രസ് സര്‍ക്കാര്‍ സംഭവം ഒതുക്കിത്തീര്‍ക്കുകയായിരുന്നെന്ന് മായാവതി പ്രതികരിച്ചു.

Latest