Connect with us

National

മോദിയെ കാത്തിരിക്കുന്നത് ദുര്യോധനന് സമാനമായ പതനം: പ്രിയങ്ക

Published

|

Last Updated

ന്യൂഡല്‍ഹി: ധാര്‍ഷ്ട്യവും അഹങ്കാരവും എങ്ങനെയാണോ ദുര്യോധനന്റെ പതനത്തിനു വഴിതെളിച്ചത് അതുപോലുള്ള പതനമാണ് പ്രധാന മന്ത്രി നരേന്ദ്ര മോദിയെ കാത്തിരിക്കുന്നതെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ധാര്‍ഷ്ട്യത്തിന് രാജ്യം ഒരിക്കലും മാപ്പു കൊടുക്കില്ലെന്നും പ്രിയങ്ക പറഞ്ഞു. തന്റെ പിതാവും മുന്‍ പ്രധാന മന്ത്രിയുമായ രാജീവ് ഗാന്ധിയെ ഒന്നാം നമ്പര്‍ അഴിമതിക്കാരനാണെന്ന മോദിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അവര്‍.

“മറ്റൊരു വിഷയവും കിട്ടാത്തതു കൊണ്ടാണ് മോദിയും കൂട്ടരും എന്റെ കുടുംബത്തെ അധിക്ഷേപിക്കുന്നത്. അഹങ്കാരത്തിന് രാഷ്ട്രം ഒരിക്കലും മാപ്പു നല്‍കില്ലെന്നതിന് ചരിത്രം തന്നെയാണ് തെളിവ്. ഇതേ അഹങ്കാരമാണ് ദുര്യോധനനും ഉണ്ടായിരുന്നത്. യാഥാര്‍ഥ്യം വെളിപ്പെടുത്തിക്കൊണ്ട് സംസാരിക്കാന്‍ ചെന്ന ശ്രീകൃഷ്ണനെയും പിടികൂടാനാണ് ദുര്യോധനന്‍ ശ്രമിച്ചത്.”- ഹരിയാനയില്‍ അംബാലയില്‍ തിരഞ്ഞെടുപ്പു പ്രചാരണ റാലിയില്‍ പ്രസംഗിക്കവെ പ്രിയങ്ക പറഞ്ഞു.

രാംധാരി സിംഗി ദിനകറിന്റെ “കൃഷ്ണാ കി ചേതാവനി” (കൃഷ്ണന്റെ മുന്നറിയിപ്പ്) എന്ന പ്രശസ്തമായ കവിതയിലെ വരികളും പ്രിയങ്ക ഉദ്ധരിച്ചു. ്അറിവില്ലായ്മയാണ് ഒരുവന്റെ തകര്‍ച്ചക്ക് പ്രധാന കാരണമാകുന്നതെന്നാണ് ഈ കവിത നല്‍കുന്ന സന്ദേശമെന്ന് പ്രിയങ്ക വ്യക്തമാക്കി. പ്രധാന മന്ത്രിക്ക് ധൈര്യമുണ്ടെങ്കില്‍ വികസനം, തൊഴില്‍, കര്‍ഷകരുടെയും സ്ത്രീകളുടെയും സുരക്ഷ തുടങ്ങിയ വിഷയങ്ങള്‍ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടാന്‍ തയാറാകണം-എ ഐ സി സി ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest