Connect with us

National

ബീഫ് കൈവശം വെച്ചതിന് മുസ്ലിം മധ്യവയസ്‌കന് ബീഹാറില്‍ ക്രൂരമര്‍ദനം

Published

|

Last Updated

ബീഹാര്‍: ബീഫ് കൈവശംവെച്ചതിന് ബിഹാറിലെ ബെഗുസരായിയില്‍ മുസ്ലിം മധ്യവയസ്‌കന് ആള്‍കൂട്ടത്തിന്റെ ക്രൂരമര്‍ദനം. മുഹമ്മദ് ഇസ്തിഖാര്‍ ആലമെന്ന 48കാരനായ വസത്ര വ്യാപാരിക്കാണ് മര്‍ദനമേറ്റത്. ഗരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ആലമിനെ മര്‍ദിച്ചത് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

മകളുടെ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങിന് കയില്‍ നിന്ന് ബീഫുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്ന മുഹമ്മദ് ഇസ്തിഖാറിനെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പിന്തുടര്‍ന്നെത്തി മര്‍ദിക്കുകയായിരുന്നു. തല്ലിയും ചവിട്ടിയും ബോധം നഷ്ടമാവുന്നതുവരെ മര്‍ദനം തുടര്‍ന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

മര്‍ദിച്ചവര്‍ക്കെതിരെ പരാതി നല്‍കിയിട്ടും നടപടി എടുക്കാത്ത പോലീസ് ബീഫ് കൈവശംവെച്ചെന്ന കുറ്റത്തിന് ആലമിനെതിരെ കേസെടുത്തതായും ബന്ധുക്കള്‍ പറഞ്ഞു. പ്രതികളെല്ലാം മദ്യലഹരിയിലായിരുന്നു. ആലമിന്റെ കൈവശമുണ്ടായിരുന്ന 16000 രൂപ സംഘം തട്ടിയെടുത്തതായും ബന്ധുക്കള്‍ ആരോപിച്ചു.

 

Latest