Connect with us

National

സവര്‍ണരുടെ അടുത്തിരുന്ന് ഭക്ഷണം കഴിച്ചതിന് മര്‍ദനമേറ്റ ദളിതന്‍ മരിച്ചു

Published

|

Last Updated

തെഹ്‌രി: വിവാഹച്ചടങ്ങില്‍ സവര്‍ണരുടെ മുമ്പിലിരുന്ന് ഭക്ഷണം കഴിച്ചതിന് ക്രൂരമര്‍ദനത്തിനിരയായ ദളിത് യുവാവ് ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ചു. ഉത്തരാഖണ്ഡിലെ തെഹ്‌രി ജില്ലയിലാണ് ദാരുണ കൊലപതാകം.
ശ്രീകോട്ട് ഗ്രാമത്തില്‍ കഴിഞ്ഞ 26ന് നടന്ന വിവാഹത്തിനിടെയാണ് ജീതേന്ദ്രയെന്ന 23 വയസുകാരനെ സവര്‍ണര്‍ കൂട്ടം ചേര്‍ന്ന് തല്ലിയത്. വടികൊണ്ടും കൈകൊണ്ടുമുള്ള മര്‍ദനത്തില്‍ ഗുരുതര പരുക്കേറ്റ് ഡെറാഡൂണിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജിതേന്ദ്ര ഇന്നലെ രാത്രി മരണത്തിന് കീഴടങ്ങുകയായിരുന്നു.

ജീതേന്ദ്രയുടെ സഹോദരിയുടെ പരാതിയില്‍ ഏഴ് പേര്‍ക്കെതിരെ കേസെടുത്തതായി ഡി വൈ എസ് പി ഉത്തംസിംഗ് ജിംവാള്‍ അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.